ഒന്നാമത്തെ റോമന്‍ കുര്‍ബാനയില്‍ ചേര്‍ത്തിരുന്ന രണ്ടു രക്തസാക്ഷികളുടെ പേരാണു മാര്‍സെല്ലിയൂസും പത്രോസും. ഡയോക്ലിഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഇവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കാരാഗൃഹത്തിലായിരിക്കുമ്പോള്‍ കൂട്ടുകാരായ തടവുകാരെയും ജയിലര്‍ അര്‍ത്തേമിയൂസിനെയും അവര്‍ മാനസാന്തരപ്പെടുത്തി. ആരാച്ചാര്‍ മാനസാന്തരപ്പെടുകയും ചെയ്തു.