സലേഷ്യയില്‍ കെന്‍റി എന്ന പ്രദേശത്തു ജോണ്‍ ജനിച്ചു. ക്രാക്കോ നഗരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ സര്‍വകലാശാല വിദ്യാഭ്യാസം. അനന്തരം അദ്ദേഹം ഒരു വൈദികനും വി. ഗ്രന്ഥാദ്ധ്യാപകനുമായി. ഫാ. ജോണ്‍ ഓല്‍ക്കുസിലെ വികാരിയായി. വിനീതനായ വികാരിയച്ചന് ഇടവകക്കാരെ മുഴുവന്‍ സ്വന്തമാക്കി മാറ്റാന്‍ സാധിച്ചു. പിന്നെ ക്രാക്കോയിലേയ്ക്കു മടങ്ങിവന്ന അദ്ദേഹം മരണംവരെ അവിടെ വി. ഗന്ഥം പഠിപ്പിച്ചു.