അഞ്ചാം ശതകത്തില്‍ ജീവിച്ചിരുന്ന ഇദ്ദേഹം, ബാലനായിരിക്കുമ്പോഴും ദാനധര്‍മം ചെയ്യുന്ന കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയിലായിരുന്നു. ജീവിത സുഖങ്ങളും ബഹുമാനവും തന്‍റെ ഹൃദയത്തെ ദൈവത്തില്‍ നിന്ന് അകറ്റുമെന്നു വിചാരിച്ച്, വിവാഹത്തിന്‍റെ തലേദിവസം അവിടെനിന്ന് ഓടിപ്പോയി. പരിത്യാഗശീലമായിരുന്നു ഇദ്ദേഹത്തെ വിശുദ്ധിയുടെ നെറുകയില്‍ എത്തിച്ചത്.