National

മാണ്ഡ്യയില്‍ മെത്രാനായി മാര്‍ എടയന്ത്രത്തിന്‍റെ സ്ഥാനാരോഹണം

Sathyadeepam

ബംഗളൂരു ധര്‍മാരാമിലെ ക്രെെസ്റ്റ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ അള്‍ത്താരയ്ക്കു മുന്നില്‍ മാണ്ഡ്യ രൂപതയുടെ പുതിയ ഇടയനായി ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സ്ഥാനമേറ്റു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനാരോഹണ ശുശ്രൂഷകളില്‍ മുഖ്യകാര്‍മ്മികനായിരുന്നു. രൂപത പ്രോട്ടോ സിഞ്ചല്ലൂസ് മോണ്‍. മാത്യു കോയിക്കര മെത്രാന്മാരെയും മറ്റുള്ളവരെയും സ്വാഗതം ചെയ്തു. ചാന്‍സലര്‍ ഫാ. ജോമോന്‍ കോലഞ്ചേരി പുതിയ മെത്രാന്‍റെ നിയമന പത്രിക വായിച്ചു. മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. മാണ്ഡ്യ രൂപതയുടെ വളര്‍ച്ചയ്ക്കു മാര്‍ എടയന്ത്രത്തിനോടു ചേര്‍ന്ന് പ്രാര്‍ത്ഥനകളും സഹകരണവുമായി ഏവരും ഒപ്പമുണ്ടാകണമെന്ന് കര്‍ദിനാള്‍ പറഞ്ഞു.

മാര്‍ എടയന്ത്രത്തിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാബലിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട്, ആര്‍ച്ചു ബിഷപ് മാര്‍ ആന്‍റണി കരിയില്‍, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മോണ്‍. മാത്യു കോയിക്കര, ബംഗളൂരു അതിരൂപത വികാരി ജനറാള്‍ മോണ്‍. എസ്. ജയനാഥന്‍ എന്നിവര്‍ സഹകാര്‍മികരായി. ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട് വചന സന്ദേശം നല്‍കി.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ മാര്‍ കരിയിലിനു യാത്രയയപ്പും മാര്‍ എടയന്ത്രത്തിനു സ്വീകരണവും നല്‍കി. ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോയും കര്‍നാള്‍ ആലഞ്ചേരിയും മാര്‍ ആന്‍റണി കരിയില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവരെ പൊന്നാടയും മാലയും പരമ്പരാഗത തലപ്പാവും അണിയിച്ച് ആദരിച്ചു. ധര്‍മാരാം റെകടര്‍ റവ. ഡോ. ജോര്‍ജ് എടയാടിയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മാത്യു മാമ്പ്ര, ഫാ. ജോമോന്‍ കോലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

എ ഐ നൈതിക ധാരണ: ആംഗ്ലിക്കന്‍ സഭയും പിന്തുണച്ചു

ഹൈഫ യൂണിവേഴ്‌സിറ്റിയുടെ മേധാവിയായി അറബ് ക്രിസ്ത്യന്‍ വനിത

മെയിലെ പ്രാര്‍ത്ഥന വൈദിക സന്യാസ പരിശീലനത്തിനായി

വംശഹത്യയുടെ നൂറ്റാണ്ടിനുശേഷവും അര്‍മീനിയന്‍ ക്രൈസ്തവര്‍ ദുരിതത്തില്‍

ഇടവക വൈദികര്‍ സഭയെ മിഷനറി സഭ ആക്കണം - മാര്‍പാപ്പ