National

ആര്‍ച്ച്ബിഷപ് മരിയദാസ് കാലം ചെയ്തു

Sathyadeepam

വിശാഖപട്ടണം അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ് ഡോ. മരിയദാസ് കാലം ചെയ്തു. വിശാഖപട്ടണം സെന്‍റ് പീറ്റേഴ്സ് കത്തീദ്രലില്‍ ഫെബ്രുവരി 28 ന് കബറടക്കി. 81-കാരനായ അദ്ദേഹം കഴിഞ്ഞ രണ്ടു മാസമായി രോഗബാധിതനായിരുന്നു. 1936-ല്‍ ജനിച്ച ആര്‍ച്ചുബിഷപ് മരിയദാസ് 1961 ലാണ് സിഎംഎഫ് സഭയ്ക്കുവേണ്ടി വൈദികനായത്. ബാംഗ്ലൂര്‍ സെന്‍റ് പീറ്റേഴ്സ് സെമിനാരിയില്‍ പ്രൊഫസറായിരിക്കേ 1974 ല്‍ ഗുണ്ടൂര്‍ രൂപതയുടെ മെത്രാനായി നിയമിതനായി. 1982 ല്‍ വിശാഖപട്ടണം രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. 2001 ല്‍ വിശാഖപട്ടണം രൂപത അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ആര്‍ച്ചുബിഷപ്പായി അവരോധിതനായി. 2012 ല്‍ മെത്രാന്‍ സ്ഥാനത്തു നിന്നു വിരമിച്ച് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം