Kerala

എന്നും ഓണമെങ്കിൽ എന്നും കരുണ: മാർ തൂങ്കുഴി

Sathyadeepam

തൃശൂർ: ഓണം മുന്നോട്ട് വയ്ക്കുന്ന സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും അനുഭവം, ഓണം കഴിഞ്ഞാലും നില നിർത്തുകയാണെങ്കിൽ സമൂഹത്തിൽ എന്നും നന്മ ഉണ്ടാകുമെന്നു, ആർച് ബിഷപ് ജേക്കബ് തൂങ്കുഴി അഭിപ്രായപ്പെട്ടു. വി. മദർ തെരേസയുടെ ജീവിതം പഠിപ്പിക്കുന്നത് അതാണ്.

ഓണം ഒരു ദിവസം കൊണ്ട് അവസാനിക്കാതെ ജീവിതത്തിലെ തുടർ അനുഭവമാക്കണമെന്നു അദ്ദേഹം പറഞ്ഞു.

വി. മദർ തെരേസയുടെ 25-ാം ചരമ വാർഷികം, ഐക്യ രാഷ്ട്ര സംഘടനയുടെ കരുണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നെഹ്റുനഗർ സെ. പീറ്റേഴ്സ് പള്ളിയിൽ ചേർന്ന കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ഒല്ലൂർ, കുര്യച്ചിറ, ചേലക്കോട്ടുകര സോണുകളിലെ തൊഴിലുറപ്പു തൊഴിലാളികൾക്ക് അരി, ഓണക്കോടി,പലവ്യഞ്ജനങ്ങൾ എന്നിവ അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു. ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.

പ്രതികളായ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജയിലിനു പുറത്തിറങ്ങി

വിശുദ്ധ ആന്‍ഡ്രെ ബെസ്സറ്റ് (1845-1937): ജനുവരി 6

ക്രൈസ്തവവിരുദ്ധ അക്രമങ്ങള്‍ക്കെതിരെ സന്യസ്ത അഭിഭാഷകരുടെ ദേശീയ ഫോറം

വെനിസ്വേലായുടെ പരമാധികാരം മാനിക്കപ്പെടണം - ലിയോ മാര്‍പാപ്പ

അഭിലാഷ് ഫ്രേസറുടെ നോവലിന് 2025-ലെ പനോരമ ഇന്റര്‍നാഷണല്‍ ബുക്ക് അവാര്‍ഡ്