International

വത്തിക്കാന്‍ ആര്‍ക്കൈവ്‌സിന് പുതിയ മേധാവി

Sathyadeepam

സഭയുടെ പുരാതന രേഖകള്‍ സംരക്ഷിക്കുന്ന അപ്പസ്‌തോലിക് ആര്‍ക്കൈവിന്റെ പുതിയ അധ്യക്ഷനായി ഫാ. റോക്കോ റോണ്‍സാനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. റോമില്‍ പൈതൃക വിജ്ഞാനീയം പഠിപ്പിക്കുന്ന അധ്യാപകനാണ് അഗസ്റ്റീനിയന്‍ സന്യാസിയായ അദ്ദേഹം.

എട്ടാം നൂറ്റാണ്ടു മുതലുള്ള രേഖകള്‍ സൂക്ഷിക്കുന്ന കാര്യാലയമാണ് വത്തിക്കാനിലേത്. 53 മൈല്‍ ദൈര്‍ഘ്യം വരുന്ന രേഖകള്‍ ആര്‍ക്കൈവില്‍ ഉണ്ടെന്നാണ് കണക്ക്. 1881-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയാണ് ആര്‍ക്കൈവ് ആദ്യമായി പണ്ഡിതര്‍ക്കുവേണ്ടി തുറന്നു കൊടുത്തത്. വത്തിക്കാന്‍ രഹസ്യരേഖാലയം എന്നായിരുന്നു ഇതിന്റെ പേര്. 2019-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇത് അപ്പസ്‌തോലിക് ആര്‍ക്കൈവ് എന്ന് തിരുത്തി. രഹസ്യം എന്ന വാക്ക് നല്‍കുന്ന തെറ്റായ വ്യാഖ്യാനങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. 2020-ല്‍ രേഖാലയം പൂര്‍ണ്ണമായും ഗവേഷകര്‍ക്കു തുറന്നുകൊടുക്കുകയും ചെയ്തു. ലോകമഹായുദ്ധത്തെക്കുറിച്ചു പഠിക്കുന്ന നിരവധി ചരിത്രകാരന്മാര്‍ വത്തിക്കാന്‍ രേഖാലയം ഉപയോഗപ്പെടുത്തുന്നുണ്ട്.

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു