International

മൂന്നു സിറിയന്‍ കുടുംബങ്ങള്‍ക്കു കൂടി വത്തിക്കാനില്‍ അഭയം നല്‍കി

Sathyadeepam

സിറിയയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്നു പലായനം ചെയ്ത മൂന്നു കുടുംബങ്ങള്‍ ക്കു കൂടി വത്തിക്കാനില്‍ അഭയം നല്‍കി. വത്തിക്കാന്‍റെ ഉടമസ്ഥതയിലുള്ള പാര്‍പ്പിടങ്ങളിലാണ് ഇവര്‍ക്കു താമസമൊരു ക്കുന്നത്. രണ്ടു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കും ഒരു മുസ്ലീം കുടുംബത്തിനുമാണ് ഇപ്പോള്‍ വത്തിക്കാനില്‍ അഭയം ലഭിച്ചത്. രണ്ടാഴ്ച പ്രായമായ കുഞ്ഞു മുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. സ്വന്തം മതവിശ്വാസത്തിന്‍റെ പേരില്‍ ഇ സ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ പീ ഡനങ്ങള്‍ക്കിരകളായവരാണ് ഇപ്പോഴെത്തിയിരിക്കുന്ന രണ്ടു ക്രൈസ്തവകുടുംബങ്ങളും. ഇതിലൊരു കുടുംബത്തിലെ അമ്മയെ ഇസ്ലാമിക് സ്റ്റേറ്റുകാര്‍ തട്ടിക്കൊണ്ടു പോയിരിക്കുകയാണ്.
കുടിയേറ്റ കുടുംബങ്ങളെ സ്വീകരിക്കാന്‍ യൂറോപ്പിലെ ഇടവകകളും സന്യാസമൂഹങ്ങളും തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ 2015 സെപ്തംബറില്‍ നടത്തിയ ആഹ്വാനത്തെ തുടര്‍ന്നു വിവിധ സംഘടനകള്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ വത്തിക്കാനിലെത്താന്‍ കഴിഞ്ഞത്. യുദ്ധവും പട്ടിണിയും മൂലം പതിനായിരങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം നാടുവിട്ടോടുമ്പോള്‍ അവരുടെ 'അയല്‍ക്കാരാകാന്‍' സുവിശേഷം നമ്മെ ആഹ്വാനം ചെയ്യുന്നുവെന്ന് മാര്‍പാപ്പ അന്നു പറഞ്ഞു. ഇതിനു ശേഷം റോമില്‍ മാത്രം സഭയുടെ നേതൃത്വത്തില്‍ 70 അഭയാര്‍ത്ഥികുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ട്.

വിശുദ്ധ റെയ്മണ്ട് പെനിയഫോര്‍ട്ട്  (1175-1275): ജനുവരി 7

ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ചെന്നൈയിലെ സഭൈക്യസമ്മേളനം

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

പ്രതികളായ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജയിലിനു പുറത്തിറങ്ങി

വിശുദ്ധ ആന്‍ഡ്രെ ബെസ്സറ്റ് (1845-1937): ജനുവരി 6