Letters

അറിവില്ലാത്തവര്‍ വായ് തുറക്കരുത്

Sathyadeepam

സി. റോസ് തോമസ് സിഎംസി, ചെറുപാറ

കത്തോലിക്കാസഭയും മെത്രാന്മാരും വൈദികരും വി. കുമ്പസാരവുമെല്ലാം മാധ്യമവിചാരണയ്ക്കും ചാനല്‍ചര്‍ച്ചയ്ക്കുമെല്ലാം വിഷയമാക്കുന്ന കാഴ്ചയാണു കുറേ ദിവസങ്ങളായി കേരളത്തില്‍ അരങ്ങേറുന്നത്.

ഇതിലെ 'തമാശ'യെന്നു പറയുന്നതു സഭയെക്കുറിച്ചോ സഭാപ്രബോധനങ്ങളെക്കുറിച്ചോ എന്തിനേറെ ദൈവവചനത്തെക്കുറിച്ചുപോലുമോ യാതൊരറിവുമില്ലാത്ത സഭാവിരോധികളെയും ഇതര മതസ്ഥരെയുമൊക്കെയാണു ചര്‍ച്ചയ്ക്കു വിളിക്കുന്നത്. അവര്‍ പറയുന്നതെല്ലാം ശ്രദ്ധയോടെ കേള്‍ക്കാനും അവരുടെ പക്ഷം ചേരാനും ഒട്ടേറെ പ്രേക്ഷകര്‍. യാഥാര്‍ത്ഥ്യവുമായി പുലബന്ധംപോലുമില്ലാത്ത 'നുണകള്‍' മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുമ്പോള്‍ അതു നെഞ്ചിലേറ്റാന്‍ എത്രയോ ക്രിസ്ത്യാനികള്‍! സഭയിലൊരു വൈദികനു വീഴ്ചയുണ്ടായാല്‍ പിന്നെ കൂദാശയും വിശ്വാസവും നിരസിക്കുന്ന 'വിശ്വാസി'കളുടെ എണ്ണം കൂടിവരുന്നു. 'കുമ്പസാരം വൈദികന്‍റെയും സഭയുടെയും കണ്ടു പിടുത്തമാണുപോലും!' ക്രിസ്തുവിനെയും അവിടുത്തെ വചനങ്ങളെയും അറിയാത്തവര്‍ സത്യമായും വി. ഗ്രന്ഥം തുറന്നു വായിക്കുക: യോഹ. 20:23; മത്താ. 16:19. അപ്പോള്‍ മനസ്സിലാകും കുമ്പസാരത്തിന്‍റെ അടിസ്ഥാനം. ഒരു വൈദികന്‍റെ കുറവു കൂദാശകളെ അസാധുവാക്കുന്നില്ല. കുമ്പസാരക്കൂട്ടില്‍ സന്നിഹിതനാകുന്നതു ക്രിസ്തുതന്നെയാണെന്ന് ഓരോ കത്തോലിക്കനും മനസ്സിലാക്കണം. മാനുഷികവീഴ്ചകളിലേക്കു കൂദാശകളെ വലിച്ചിഴയ്ക്കരുതേ… സത്യം അറിയാത്തവന്‍ നിശ്ശബ്ദത പാലിച്ചുകൊള്ളുക.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍