പ്രൊവെന്‍സില്‍ ജനിച്ച മാക്സിമൂസ് 426-ല്‍ ആല്‍സിലെ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തപ്പെട്ടു. സ്ഥാനമാനങ്ങളില്‍ നിന്നും ഓടിയകന്നുകൊണ്ടിരുന്ന മാക്സിമുസ് മൂന്നു സൂനഹദോസുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചും ആശകളെ നിയന്ത്രിച്ചും തന്‍റെ സമ്പത്തെല്ലാം ദരിദ്രര്‍ ക്കു ദാനം ചെയ്തുകൊണ്ട് ആശ്രമത്തില്‍ ചേര്‍ന്ന് എളിമയുടെ മഹത്ത്വം സ്വന്തം ജീവിതത്തിലൂടെ ഈ വിശുദ്ധന്‍ കാണിച്ചു തരുന്നു.