ബ്രിന്‍റീസിക്കു സമീപം കുപ്പര്‍ത്തീനോ എന്ന പ്രദേശത്ത് ഒരു ചെരുപ്പുകുത്തിയുടെ മകനായി ജോസഫു ദേശാ ജനിച്ചു. വേണ്ടപോലെ വായിക്കാന്‍ പഠിച്ചിരുന്നില്ലെങ്കിലും ദൈവനിവേശിതമായ വിജ്ഞാനത്താല്‍ ഏതു ദൈവശാസ്ത്ര പ്രശ്നവും കൈകാര്യം ചെയ്യാനുള്ള കഴിവു ജോസഫിനുണ്ടായിരുന്നു. പൗരോഹിത്യം കൊണ്ട് അലംകൃതനായ ഈ സന്ന്യാസി 61-ാമത്തെ വയസ്സില്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.