Baladeepam

മണ്ണ് എന്ന അമ്മ

Sathyadeepam

മണ്ണില്‍ വീഴുന്ന ഓരോ കണ്ണുനീര്‍

തുള്ളിക്കും നാം ഉത്തരം നല്‍കേണം

മാനത്ത് നിന്ന് വീഴുന്ന ഓരോ മഴതുള്ളിക്കും

മണ്ണിന്‍ സുഗന്ധമെന്ന് ഓര്‍ക്കേണം

കാറ്റിന്‍ശക്തിയാല്‍ വീഴുന്ന ഓരോ വൃക്ഷവും

മണ്ണായ് തീരുന്നുവെന്ന് നാം ഓര്‍ക്കേണം

മണ്ണിന്റെ മക്കളായ നാമെല്ലാം മണ്ണായ്

തീരേണ്ടവരാണെന്നോര്‍ക്കേണം

മണ്ണില്‍ പിച്ചവെച്ചതും മണ്ണപ്പം

ചുട്ടുകളിച്ചതും നാം മറക്കരുതേ

എത്ര കൊടുമുടികയറിയാലും

ഒരുനാള്‍ മണ്ണില്‍ ഇറങ്ങേണം.

വലിയവര്‍ ചെറിയവര്‍ വ്യത്യാസമില്ലാതെ

മണ്ണെന്നൊരമ്മ നമ്മെ സ്വീകരിക്കുന്നു.

മണ്ണെന്നൊരമ്മയുടെ നെഞ്ചില്‍ ചവിട്ടിയും

ശിരസ്സില്‍ സൗധങ്ങള്‍ കെട്ടിപ്പടുത്തും

ഞെളിഞ്ഞും ചമഞ്ഞും നടക്കുന്ന

മര്‍ത്യനോടായീയമ്മതന്‍ ചോദ്യം:

നിന്റെ കാല്‍ വേദനിച്ചുവോ മകനേ..

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍