വചനമനസ്‌കാരം

വചനമനസ്‌കാരം: No.51

എസ്. പാറേക്കാട്ടില്‍
അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.
യോഹന്നാന്‍ 2:5
  • ''ജപമാലയെന്നതിന്റെ അര്‍ത്ഥം മറിയത്തിന്റെ ജീവിതമണ്ഡലത്തില്‍ തങ്ങിനില്ക്കുകയെന്നാണ്. അ തിന്റെ ഉള്ളടക്കമാകട്ടെ, ക്രിസ്തു ആണ്.''

  • - റൊമാനോ ഗ്വാര്‍ദിനി

അഗ്നിമണ്ഡലം, സൂര്യമണ്ഡലം, ചന്ദ്രമണ്ഡലം എന്നിവയാണ് മണ്ഡലത്രയം. എന്നാല്‍ ക്രിസ്തുശിഷ്യന്റെ ജീവിതം കേന്ദ്രീകരി ച്ചരിക്കുന്നത് മറ്റൊരു മണ്ഡലത്തിലാണ്. അതത്രെ മറിയമണ്ഡലം! അതാകട്ടെ സര്‍വ്വമണ്ഡലങ്ങളുടെയും പ്രഭവകേന്ദ്രവും ലക്ഷ്യ സ്ഥാനവുമായ ക്രിസ്തുമണ്ഡലത്തില്‍ കേന്ദ്രീകൃതമാണ്. ആ സ്‌നേഹമണ്ഡലത്തിലേക്കുള്ള കവാടമാണ് ജപമാല. ഒരു ചരടില്‍ കോര്‍ത്തിണക്കിയ മുത്തുമണികളിലൂടെ നാം പ്രവേശിക്കുന്നത് ആവര്‍ത്തനവിരസമായ ഒരു ഭക്താനുഷ്ഠാനത്തിലേക്കല്ല, 'സൂര്യ നെ ഉടയാടയാക്കിയ ഒരു സ്ത്രീ' (വെളിപാട് 12:1) ദിവ്യശോഭയോ ടെ വിളങ്ങുന്ന ഒരു നഭോമണ്ഡലത്തിലേക്കാണ്. പിതാവായ ദൈവ ത്തില്‍ അഗാധമായി വിശ്വസിച്ച ഒരു പുത്രിയും നസറത്തിലെ കുടില്‍തൊട്ട് കാല്‍വരിയിലെ കുരിശുവരെ പുത്രനായ ദൈവ ത്തില്‍ ശരണപ്പെട്ട ഒരു അമ്മയും പരിശുദ്ധാത്മാവിന്റെ നിര്‍മ്മലാ ലയമായി സ്വയം സ്‌നേഹപൂര്‍വ്വം സമര്‍പ്പിച്ച ഒരു പ്രേയസിയും ആ മണ്ഡലത്തില്‍ അഴകോടെ സമ്മേളിച്ചിരിക്കുകയാണ്.

'അവന്‍ പറയുന്നതു' ചെയ്യേണ്ടതു തന്നെയാണെന്ന് അറിയാ ത്തതല്ല നമ്മുടെ പരാജയം; ചെയ്യാനുള്ള ആഗ്രഹവും പരിശ്രമവും ഇല്ലാത്തതാണ്. ജീവിതമണ്ഡലത്തില്‍ നാം ചരിക്കേണ്ട വഴികള്‍ അജ്ഞാതമായിരിക്കുന്നതല്ല നമ്മുടെ പരിമിതി; അറിയാമായിരു ന്നിട്ടും അതിലൂടെ ചരിക്കാനാകാത്തതാണ്. ദൈവകൃപയാലല്ലാ തെ മറ്റൊന്നിനാലും സാധ്യമല്ലാത്ത ആ പ്രവര്‍ത്തികള്‍ക്കും പദ ചലനങ്ങള്‍ക്കും തുണയും തണലുമേകാനാണ് ഒരു 'നന്മ നിറഞ്ഞ മറിയ'ത്തിലൂടെയും ഒരു 'എത്രയും ദയയുള്ള മാതാവി'ലൂടെയും ഒരു 'രാജകന്യക'യിലൂടെയുമൊക്കെ 'ദൈവകൃപ നിറഞ്ഞവളോട്' ഇപ്പോഴും എപ്പോഴും നാം പ്രാര്‍ത്ഥിക്കുന്നത്.

ദൈവത്തിന്റെ നിശബ്ദതയിൽ മനുഷ്യർ എന്തുചെയ്യണം?

ഞാനാണ് സത്യം

'ഇതാ മനുഷ്യന്‍' നാടകപ്രവര്‍ത്തകരുടെ മൂന്നാമത് സംഗമം നടത്തി

സ്‌പെയിന്‍ രാജാവും രാജ്ഞിയും മാര്‍പാപ്പായെ കണ്ടു

യുദ്ധത്തിനെതിരെ വീണ്ടും വത്തിക്കാന്‍