National

സുറിയാനി പഠന ശിബിരം സമാപിച്ചു

Sathyadeepam

മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ പൈതൃകത്തിലേക്കുള്ള സുവര്‍ണ്ണ കവാടമാണ് സുറിയാനി ഭാഷയെന്ന് നിയുക്ത കൂരിയ മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിപ്രായപ്പെട്ടു. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയില്‍ മാര്‍ വാലാഹ് സിറിയക് അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പഠനശിബിരത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിന്‍റെ ഭാഷയായ അറമായ കേരളത്തിന്‍റെ പൈതൃകം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സഭകളില്‍ നിന്നും സീറോ മലബാര്‍ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു. അക്കാദമി ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, സജിത് കെ ബൈജു എന്നിവര്‍ സുറിയാനി ക്ലാസ്സുകള്‍ നയിച്ചു. അടുത്ത സുറിയാനി പഠനം 2018 ഏപ്രില്‍ 23 മുതല്‍ 28 വരെ നടത്തും.

image

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍