National

മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി

Sathyadeepam

ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനും അഗ്രിപ്പിയ രൂപതയുടെ സ്ഥാനിക മെത്രാനുമായി മാര്‍ തോമസ് തറയില്‍ അഭിഷിക്തനായി. സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന അഭിഷേകച്ചടങ്ങില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നവ ഇടയന് അധികാരത്തിന്‍റെയും ശുശ്രൂഷയുടെയും അടയാളമായ അംശവടിയും മുടിയും നല്‍കി. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും സഹകാര്‍മികരായിരുന്നു. കെസിബിസി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാ ക്യം തിരുവചനസന്ദേശം പങ്കുവച്ചു. സിബിസിഐ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അനുഗ്രഹപ്രഭാഷണവും ക്നാനായ സുറിയാനി സഭ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അനുമോദനപ്രസംഗവും നടത്തി.

ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍ ആര്‍ച്ച് ഡീക്കനായ ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച നിയമന ഉത്തരവ് ചാന്‍സലര്‍ റവ. ഡോ. ടോം പുത്തന്‍കളം വാ യിച്ചു.

മാര്‍ തോമസ് തറയിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്