International

സീലോഹാ കുളം തീര്‍ത്ഥാടകര്‍ക്കായി തുറക്കുന്നു

Sathyadeepam

യേശു അന്ധനു കാഴ്ച നല്‍കിയതിലൂടെ പ്രസിദ്ധമായ ജറുസലേമിലെ സീലോഹാ കുളം ഉത്ഖനനപ്രവര്‍ ത്തനങ്ങള്‍ക്കു ശേഷം ആദ്യമായി സന്ദര്‍ശകര്‍ക്കു തുറ ന്നു നല്‍കുന്നു. പഴയ നിയമപ്രകാരം സീലോഹാ കുളം ഹെസക്കിയ രാജാവിന്റെ കാലത്തു നിര്‍മ്മിക്കപ്പെട്ടതാണ് (2 രാജാ. 20:20). 1980 ലാണ് പുരാവസ്തുഗവേഷകര്‍ക്ക് ഇങ്ങനെയൊരു കുളത്തിന്റെ സൂചനകള്‍ ആദ്യമായി ലഭ്യമായത്. ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നതിനു 2005 വരെ അവര്‍ക്കു കാത്തിരിക്കേണ്ടി വന്നു.

പല ഘട്ടങ്ങളിലായി നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ഈ കുളത്തില്‍ നടന്നിട്ടുണ്ടെന്നു ഇസ്രായേല്‍ പുരാവസ്തുവകുപ്പിന്റെ വക്താവ് പറഞ്ഞു. 225 അടി വീതിയും മൂന്നു വശങ്ങളില്‍ പടിക്കെട്ടുകളും കുളത്തിനുണ്ടെന്ന് ഇതുവരെ നടന്ന ഉത്ഖനനങ്ങള്‍ സൂചിപ്പിക്കുന്നു.

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു