International

അപൂര്‍വരോഗം ബാധിച്ച കുഞ്ഞുങ്ങള്‍ക്കായി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

Sathyadeepam

അപൂര്‍വരോഗങ്ങള്‍ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് ദൈവസ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും തലോടല്‍ അനുഭവിക്കാനിടയാകട്ടെയെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. ആഗോള അപൂര്‍വരോഗദിനം ആചരിക്കുന്ന പശ്ചാത്തലത്തില്‍ സെ. പീറ്റേഴ്‌സ് അങ്കണത്തിലെ തീര്‍ത്ഥാടകരോടു സംസാരിക്കുമ്പോഴാണ് പാപ്പാ ഈ കുഞ്ഞുങ്ങളെ പ്രത്യേകം അനുസ്മരിച്ചു പ്രാര്‍ത്ഥനകള്‍ നേര്‍ന്നത്. രോഗബാധിതരുടെ കുടുംബാംഗങ്ങള്‍ക്കിടയിലെ കൂട്ടായ്മകള്‍ വളരെ സുപ്രധാനമാണ്. ഒറ്റയ്ക്കല്ല എന്ന അവബോധം പകരുന്നതിനും അനുഭവങ്ങളും ഉപദേശങ്ങളും പങ്കുവയ്ക്കുന്നതിനും ഇതു സഹായിക്കും. – മാര്‍പാപ്പ പറഞ്ഞു.
അപൂര്‍വമെന്നു വിലയിരുത്തിയിട്ടുള്ള ആറായിരത്തിലേറെ രോഗങ്ങളാണ് ഉള്ളതെന്നും ഇവയില്‍ 70 ശതമാനവും കുട്ടിക്കാലത്ത് ആരംഭിക്കുന്നുവെന്നും യൂറോപ്യന്‍ ജേണല്‍ ഓഫ് ഹ്യൂമന്‍ ജെനറ്റിക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഈ രോഗങ്ങളെ കുറിച്ചുള്ള ഗവേഷണവും രോഗികളായവര്‍ക്കുള്ള ശുശ്രൂഷയും പ്രോത്സാഹിപ്പിക്കപ്പെടണമെന്നു മാര്‍പാപ്പ പറഞ്ഞു. അപൂര്‍വരോഗങ്ങളെ കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് ഫെബ്രുവരി 28 ആണ് ആഗോളദിനമായി ആചരിച്ചു വരുന്നത്.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]