International

ലൈംഗിക ചൂഷണത്തിന്‍റെ ഇരയുടെ പുസ്തകത്തിനു മാര്‍പാപ്പയുടെ അവതാരിക

Sathyadeepam

വൈദികരുടെ ലൈംഗികചൂഷണത്തിനു വിധേയനായിട്ടുള്ള ഡാനിയല്‍ പെറ്റിറ്റ് എഴുതിയ പുസ്തകത്തിന് അവതാരിക എഴുതി നല്‍കിക്കൊണ്ട് സഭയില്‍ കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗികചൂഷണങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും അതിശക്തമായി അപലപിച്ചു. കുട്ടിക്കാലത്ത് ചൂഷണങ്ങള്‍ക്കു വിധേയരായ ശേഷം ജീവിതം തുടരാനാകാതെ ആത്മഹത്യ ചെയ്തവര്‍ പോലും ഇരകളുടെ കൂട്ടത്തിലുണ്ടെന്ന് മാര്‍പാപ്പ ചൂ ണ്ടിക്കാട്ടി. ആ മരണങ്ങള്‍ എന്‍റെ ഹൃദയത്തെയും മനസാക്ഷിയെയും സഭയെയാകെയും ഭാരപ്പെടുത്തുന്നു. അവരുടെ കുടുംബങ്ങളോടു ഞാനെന്‍റെ സ്നേഹവും ദുഃഖവും അറിയിക്കുകയും വിനയപൂര്‍വം ക്ഷമ യാചിക്കുകയും ചെയ്യുന്നു – മാര്‍പാപ്പ എഴുതി.
ഇന്നു വിവാഹിതനും ആറു മക്കളുടെ പിതാവുമാണ് ഗ്രന്ഥകാരനായ ഡാനിയല്‍ പെറ്റിറ്റ്. സഹനങ്ങള്‍ നേരിട്ടുവെങ്കിലും സഭയുടെ മറ്റൊരു മുഖം കൂടി കാണാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചുവെന്ന് മാര്‍പാപ്പ സൂചിപ്പിച്ചു. പെറ്റിറ്റ് തന്നെ പീഡിപ്പിച്ച വൈദികനെ കാണുകയും അദ്ദേഹത്തോടു ക്ഷമിക്കുകയും ചെയ്തു. "ഞാനദ്ദേഹത്തോടു ക്ഷമിച്ചു. ആ ക്ഷമയിന്മേലാണ് ഞാനെന്‍റെ ജീവിതം പടുത്തുയര്‍ത്തിയത്" എന്ന ഗ്രന്ഥകാരന്‍റെ വാക്കുകള്‍ മാര്‍പാപ്പ ഉദ്ധരിക്കുന്നു.

image

വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍ V (1215-1296) : മെയ് 19

സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

ഖത്തറിലെ രണ്ടാമത്തെ കത്തോലിക്ക ദേവാലയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍