International

ലാഹോര്‍ ആര്‍ച്ചുബിഷപ്പ് അവധിയില്‍ പ്രവേശിച്ചു

Sathyadeepam

പാക്കിസ്ഥാനിലെ ലാഹോര്‍ അതിരൂപത ആര്‍ച്ചുബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ ആര്‍ച്ചുബിഷപ്പ് പദവി ഒഴിയുകയും അവധിയില്‍ പ്രവേശിക്കുകയും ചെയ്തതായി അതിരൂപത വികാരി ജനറല്‍ അറിയിച്ചു.

സാമ്പത്തികവും മറ്റുമായ ആരോപണങ്ങള്‍ ആര്‍ച്ചുബിഷപ്പിനെതിരെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നടപടി എന്ന് കരുതുന്നു. കറാച്ചി ആര്‍ച്ചുബിഷപ്പ് ബെന്നി മാരിയോ ട്രവാസ് ആയിരിക്കും ഇനി ലാഹോര്‍ അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ എന്നും അറിയിപ്പിലുണ്ട്.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ അതിരൂപതയാണ് ലാഹോര്‍. 5 ലക്ഷത്തിലേറെ കത്തോലിക്കര്‍ അതിരൂപതയിലുണ്ട്. 2013 മുതല്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ആയിരുന്നു, ആര്‍ച്ചുബിഷപ്പ് ഷാ. അതിരൂപതയുടെ ഭൂമി വില്‍പ്പന നടത്തി പണം ബന്ധുക്കള്‍ക്ക് നല്‍കി എന്നതായിരുന്നു അദ്ദേഹത്തിന്റെ എതിരെ ഉയര്‍ന്ന ആരോപണം. ലൈംഗിക കുറ്റകൃത്യങ്ങളും ആരോപിക്കപ്പെട്ടിരുന്നു.

ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്നു 1991-ല്‍ വൈദികനായ അദ്ദേഹം 2009-ല്‍ ലാഹോര്‍ അതിരൂപത സഹായ മെത്രാനായി.

നാടകാചാര്യന്‍ ഷെവ. സി.എല്‍. ജോസ് 95 ന്റെ നിറവില്‍

വിശുദ്ധ ജൂലി ബില്ലിയാര്‍ട്ട് (1751-1816) : ഏപ്രില്‍ 8

എഫ് സി ആർ എ - ഹിന്ദുത്വ അജണ്ടയ്ക്കുള്ള ആയുധമായി തരംതാഴ്ത്തുന്നു

ABIDE 99 യുവജന ധ്യാനം

ഉയിര്‍പ്പ് പ്രത്യാശയുടെ തിരുനാള്‍ : കെസിബിസി