International

ലാഹോര്‍ ആര്‍ച്ചുബിഷപ്പ് അവധിയില്‍ പ്രവേശിച്ചു

Sathyadeepam

പാക്കിസ്ഥാനിലെ ലാഹോര്‍ അതിരൂപത ആര്‍ച്ചുബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ ആര്‍ച്ചുബിഷപ്പ് പദവി ഒഴിയുകയും അവധിയില്‍ പ്രവേശിക്കുകയും ചെയ്തതായി അതിരൂപത വികാരി ജനറല്‍ അറിയിച്ചു.

സാമ്പത്തികവും മറ്റുമായ ആരോപണങ്ങള്‍ ആര്‍ച്ചുബിഷപ്പിനെതിരെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നടപടി എന്ന് കരുതുന്നു. കറാച്ചി ആര്‍ച്ചുബിഷപ്പ് ബെന്നി മാരിയോ ട്രവാസ് ആയിരിക്കും ഇനി ലാഹോര്‍ അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ എന്നും അറിയിപ്പിലുണ്ട്.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ അതിരൂപതയാണ് ലാഹോര്‍. 5 ലക്ഷത്തിലേറെ കത്തോലിക്കര്‍ അതിരൂപതയിലുണ്ട്. 2013 മുതല്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ആയിരുന്നു, ആര്‍ച്ചുബിഷപ്പ് ഷാ. അതിരൂപതയുടെ ഭൂമി വില്‍പ്പന നടത്തി പണം ബന്ധുക്കള്‍ക്ക് നല്‍കി എന്നതായിരുന്നു അദ്ദേഹത്തിന്റെ എതിരെ ഉയര്‍ന്ന ആരോപണം. ലൈംഗിക കുറ്റകൃത്യങ്ങളും ആരോപിക്കപ്പെട്ടിരുന്നു.

ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്നു 1991-ല്‍ വൈദികനായ അദ്ദേഹം 2009-ല്‍ ലാഹോര്‍ അതിരൂപത സഹായ മെത്രാനായി.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും