International

ലിയോ മാര്‍പാപ്പ പൗരോഹിത്യത്തിന്റെ 44-ാം വാര്‍ഷികം

Sathyadeepam

1982 ജൂണ്‍ 19-ന്, വത്തിക്കാനില്‍ നിന്ന് ഏതാനും ചുവടുകള്‍ അകലെയുള്ള സാന്താ മോനിക്ക കപ്പേളയില്‍ വച്ചാണ്, റോബര്‍ട്ട് പ്രെവോസ്റ്റ് പുരോഹിതനായി അഭിഷിക്തനായത്. ഇപ്പോള്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി സഭയെ നയിക്കുന്ന അന്നത്തെ നവവൈദികനു റോമന്‍ രൂപത പ്രത്യേകമായി ആശംസകള്‍ അറിയിച്ചു.

തിരുപ്പട്ടത്തിന് അഞ്ച് വര്‍ഷം മുമ്പ് അഗസ്റ്റീനിയന്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം, 1981-ലാണ് നിത്യവ്രതം സ്വീകരിച്ചത്. ദൈവരാജ്യത്തിന്റെ സുവിശേഷപ്രഘോഷണത്തിനും, സമാധാനത്തിന്റെ അന്വേഷണത്തിനുമായുള്ള പാപ്പയുടെ പ്രതിബദ്ധത, തങ്ങള്‍ക്ക് പ്രചോദനാത്മകമാണെന്നു രൂപതയുടെ ആശംസാസന്ദേശത്തില്‍ പറയുന്നു.

ഗ്രാന്റ് പേരന്റ്‌സ് ഡേ ആചരണം സംഘടിപ്പിച്ചു

വഖഫ് ഹര്‍ജി സുപ്രീംകോടതി തള്ളി; മുനമ്പം കേസില്‍ ആശ്വാസമെന്നു വിലയിരുത്തല്‍

മധ്യപ്രദേശില്‍ കോണ്‍വെന്റിലെത്തിയ ക്രൈസ്തവരെ തടഞ്ഞ് ഹിന്ദുത്വ സംഘടനകള്‍

വിശുദ്ധ പൊര്‍ക്കാരിയൂസും കൂട്ടരും (+732) : ആഗസ്റ്റ് 12

വിശുദ്ധ മുര്‍ത്താഹ് (ആറാം നൂറ്റാണ്ട്) : ആഗസ്റ്റ് 12