International

സമര്‍പ്പിത സമൂഹത്തില്‍നിന്ന് സ്ഥാപകനെ പുറത്താക്കി

Sathyadeepam

പെറുവിലെ ക്രൈസ്തവ ജീവിത സമൂഹം (സൊഡാലിറ്റി ഓഫ് ക്രിസ്ത്യന്‍ ലൈഫ്) എന്ന സമര്‍പ്പിത സമൂഹത്തില്‍നിന്ന് അതിന്റെ സ്ഥാപകന്‍ ലൂയി ഫെര്‍ണാണ്ടൊ ഫിഗാരിയെ വത്തിക്കാന്‍ പുറത്താക്കി. ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരിലാണിത്.

2014 ലാണ് ഫിഗാരിക്കെതിരായ ആരോപണങ്ങള്‍ പുറത്തുവന്നത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ 2017-ല്‍ തന്നെ അദ്ദേഹത്തെ സേവന രംഗത്തു നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.

ഫിഗാരിക്ക് ഇപ്പോള്‍ തങ്ങളുടെ സമൂഹവുമായി യാതൊരു ബന്ധവും ഇല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനം നീതിപൂര്‍വകമാണെന്നും സമര്‍പ്പിത സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ കൊറയ ഗൊണ്‍സാലസ് പ്രസ്താവിച്ചു. സമര്‍പ്പിത സമൂഹത്തിന്റേതായ ശിക്ഷാനടപടികള്‍ ഫിഗാരിക്കെതിരെ 2014-ല്‍ തന്നെ സ്വീകരിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

1971-ല്‍ പെറുവില്‍ സ്ഥാപിതമായ ഈ സമര്‍പ്പിത സമൂഹം ഇപ്പോള്‍ അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്

ക്രിസ്മസ് : പുല്ലിന്റെയും മണ്ണിന്റെയും പവിത്രമായ ആഡംബരം

വിശുദ്ധ ജോണ്‍ കാന്റി (1390-1478) : ഡിസംബര്‍ 24

ക്രിസ്മസ് : ലോകത്തിന് വലിയ സന്തോഷത്തിന്റെ സദ്വാർത്ത!

ചേര്‍ത്തലയ്ക്ക് വിസ്മയ കാഴ്ചയായി ക്രിസ്മസ് വിളംബര സന്ദേശ റാലി