International

ഒരു റഷ്യന്‍ പള്ളി കൂടി കത്തോലിക്കാസഭയ്ക്കു തിരികെ ലഭിച്ചു

Sathyadeepam

കാല്‍നൂറ്റാണ്ടത്തെ കാത്തിരിപ്പിനു ശേഷം ഒരു ദേവാലയം റഷ്യന്‍ അധികാരികള്‍ കത്തോലിക്കാസഭയ്ക്കു കൈമാറി. 1893 ല്‍ പോളണ്ടിലെ കത്തോലിക്കര്‍ നിര്‍മ്മിച്ചതാണ് നോവ്‌ഗോരോഡിലെ വി. പീറ്റര്‍ & പോള്‍ ദേവാലയം. 1993 ല്‍ ബോള്‍ഷെവിക്കുകള്‍ ഈ പള്ളി നശിപ്പിച്ചു. 1991 ല്‍ സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം പ്രദേശവാസികളായ കത്തോലിക്കര്‍ ഈ പള്ളിയുടെ തകര്‍ന്ന ഭാഗങ്ങള്‍ പുനനിര്‍മ്മിക്കാന്‍ തുടങ്ങി. 2010 ആയപ്പോഴേ ക്കും ദേവാലയത്തിന്റെ സ്മാരകമൂല്യം റഷ്യന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും പുനഃനിര്‍മ്മാണത്തിനു പണമനുവദിക്കുകയും ചെയ്തു. അന്നു മുതലുള്ള ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ആരാധനാവശ്യങ്ങള്‍ക്കു പള്ളി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ കത്തോലിക്കര്‍ക്ക് അനുമതി നല്‍കിയത്. റഷ്യയിലെ 14.4 കോടി ജനങ്ങളില്‍ 0.5 ശതമാനം മാത്രമാണ് കത്തോലിക്കര്‍.

ക്രൈസ്തവ പുരാവസ്തുശാസ്ത്രത്തിന് വിശ്വാസത്തിന്റെ വളര്‍ച്ചയില്‍ പ്രമുഖസ്ഥാനം - ലിയോ പതിനാലാമന്‍ പാപ്പ

സഭയിലെ ഐക്യം ഐകരൂപ്യമല്ല, വ്യത്യസ്തതകളെ സ്വീകരിക്കലാണ് - ഫാ. പസൊളീനി

നീതിയെ ശിക്ഷയിലേക്ക് ചുരുക്കരുത്

വിശുദ്ധ വൈന്‍ബാള്‍ഡ് (702-761) : ഡിസംബര്‍ 18

വിശുദ്ധ ലാസര്‍ (1-ാം നൂറ്റാണ്ട്) : ഡിസംബര്‍ 17