International

ആഫ്രിക്കയിലെ മര്‍ദ്ദിത ക്രൈസ്തവര്‍ക്ക് സഭാസംഘടനയുടെ 1 കോടി ഡോളര്‍

Sathyadeepam

വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മുസ്ലീം തീവ്രവാദികളുടെ മര്‍ദ്ദനങ്ങള്‍ക്കു വിധേയരായിക്കൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്ക് ഒരു കോടി ഡോളറിന്റെ ധനസഹായം നല്‍കാന്‍ 'എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' (എസിഎന്‍) എന്ന സഭാസംഘടന തീരുമാനിച്ചു. ഇത്രയധികം വൈദികരും സന്യസ്തരും സഭാപ്രവര്‍ത്തകരും മതത്തിന്റെ പേരില്‍ പീഢിപ്പിക്കപ്പെടുന്ന മറ്റു പ്രദേശങ്ങള്‍ ഇല്ലെന്ന് എ സി എന്‍ ചൂണ്ടിക്കാട്ടി.

അക്രമത്തിന് ഇരകളായവരുടെ പുനരധിവാസം, ഭീകരവാദികള്‍ തകര്‍ത്ത പള്ളികളുടെ പുനര്‍നിര്‍മ്മാണം, മതാന്തര സംഭാഷണങ്ങളുടെ പ്രോത്സാഹനം, അപകടകരമായ സ്ഥലങ്ങളില്‍ സേവനം ചെയ്യുന്ന വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും യാത്രാസൗകര്യങ്ങളും ആത്മീയസേവനങ്ങളും ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായിട്ടായിരിക്കും ഈ പണം ചിലവഴിക്കപ്പെടുക. നൈജീരിയ, മൊസാംബിക്, ബുര്‍കിനോ ഫാസോ, കാമറൂണ്‍, മാലി, നൈജര്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലെ സഭകള്‍ക്കാണ് ഈ സഹായം ലഭ്യമാകുക. 'ആഫ്രിക്കയിലെ മതതീവ്രവാദമുറിവുകള്‍ ഉണക്കുക' എന്ന പേരില്‍ നടന്ന ഒരു ക്യാംപയിനിലൂടെ സമാഹരിച്ചതാണ് ചിലവഴിക്കപ്പെടുന്ന പണം.

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സഹൃദയ സംഘാംഗങ്ങൾക്ക് സ്വീകരണം നൽകി

പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറായി സി. നീന ക്രാപിച്ച്

പൗരസ്ത്യ സഭകളുടെ കാനോന്‍ നിയമപരിഷ്‌കാരത്തിനായുള്ള ‘കാനോന്‍ നിയമ കമ്മീഷന്‍’ സ്ഥാപിതമായി

സർക്കാരിന്റെ ‘മിന്നൽ മാജിക്’

ഭാഷയില്‍ അദ്ഭുതം സൃഷ്ടിച്ച ഹോമര്‍