Letters

പോത്തുവെട്ട് പെരുന്നാളുകള്‍ ആര്‍ക്കുവേണ്ടി…?

Sathyadeepam

കൊഴുവനാല്‍ ജോസ്

ആയിരത്തിലധികം വീട്ടുകാരുള്ള ഒരു ഫൊറോനാപ്പള്ളിയിലെ പ്രധാന തിരുനാളിന്‍റെ സമാപനച്ചടങ്ങ് സ്നേഹവിരുന്നായിരുന്നു. വിരുന്നിനുവേണ്ടി വെട്ടിക്കൂട്ടിയ പോത്തുകളുടെ എണ്ണം എട്ട്! എന്നിട്ടും പരാതി; തികഞ്ഞില്ലെന്ന്. തിരുനാള്‍ കുര്‍ബാനയ്ക്കും സന്ദേശത്തിനും പ്രദക്ഷിണത്തിനും ആളുകള്‍ കുറവായിരുന്നെങ്കിലും വിരുന്നുണ്ണാന്‍ ആയിരങ്ങള്‍ ഓടിക്കൂടി; മിക്കവരും മദ്യലഹരിയില്‍. കഷ്ടാല്‍ കഷ്ടതരം എന്നല്ലാതെ എന്തു പറയാന്‍?

സഭയില്‍ എന്തിനുമേതിനും ലാളിത്യത്തിനു താരാട്ട് പാടുന്ന നേതൃത്വത്തോടാണു ചോദ്യം. ഈ ആഘോഷം തിരുനാളോ അതോ പെരുന്നാളോ? ഇതോ നമ്മുടെ ആത്മീയത? ഇതു കണ്ടിട്ട് പ്രീതിപ്പെടുകയും അനുഗ്രഹവര്‍ഷം ചൊരിയുകയും ചെയ്യുന്ന ഏതെങ്കി ലും വിശുദ്ധനുണ്ടോ തിരുസഭയില്‍? ഉത്തരം ഇല്ലെന്നാണെങ്കില്‍ ഇത്തരം പോത്തുവെട്ട് പെരുന്നാളുകള്‍ നിരോധിച്ചേ മതിയാവൂ.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്