Letters

നല്ലതു ചെയ്യുന്നില്ലെങ്കില്‍…

Sathyadeepam

ജോസ്മോന്‍, ആലുവ

"നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ തന്നെ പതിയിരിപ്പുണ്ടെന്ന് ഓര്‍ക്കണം. അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു. നീ അതിനെ കീഴടക്കണം" (ഉത്പ. 4:7).

ദൈവം നല്കിയ അധികാരം തക്കസമയത്തു വിനിയോഗിക്കാതിരുന്നതുകൊണ്ടു സംഭവിച്ച വീഴ്ചയായിരുന്നു വഴിവക്കിലെ കന്യാസ്ത്രീകളുടെ ആ സമരം. അവിടെ പുറത്തുനിന്നും ശത്രുക്കള്‍ നുഴഞ്ഞു കയറിയതല്ല മറിച്ച്, തെറ്റു യഥാസമയം ഏറ്റുപറയാനുള്ള വിനയവും വിവേകവും നമുക്കില്ലാതെ പോയതുകൊണ്ടു ശത്രുവായ സാത്താനു നാം തന്നെ ഇടം കൊടുത്തതാണ്.

ഇത് ഒരിക്കലും സഭയുടെ വഴ്ചയല്ല; വ്യക്തികളുടെ വീഴ്ച തന്നെയാണ്. സഭാമക്കളോ പൊതുസമൂഹമോ ഇതിനു വിരുദ്ധമായി ചിന്തിക്കുമെന്ന് ആരും ഭയക്കേണ്ടതില്ല. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ സഭാതലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളെ അനുസരിക്കുക. "സഭയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ആരും മിനക്കെടേണ്ടതില്ല! അതു പരിശുദ്ധാത്മാവിന്‍റെ ജോലിയാണ്." (ഫ്രാന്‍സിസ് പാപ്പ).

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്