Letters

ഒരു നിരീക്ഷണസംവിധാനം

Sathyadeepam

ബേബിച്ചന്‍ കുന്തറ, ചേര്‍ത്തല

ഭാരതത്തില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും മാന്യമായ സ്ഥാനമാണു ക്രൈസ്തവപുരോഹിതര്‍ക്കു സമൂഹം നല്കിയിട്ടുള്ളത്. നൂറ്റാണ്ടുകളായി അവര്‍ ഇവിടെ നടത്തിയിട്ടുള്ള സമാനതകളില്ലാത്ത സേവനങ്ങളിലൂടെയാണ് ഇപ്രകാരമുള്ള ആദരവു നേടാന്‍ അവര്‍ക്കായത്. എന്നാല്‍ അടുത്ത കാലത്ത് ഏതാനും ചില വൈദികരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വീഴ്ചകള്‍ ഈ സമൂഹത്തിനാകെ അപമാനമാണ്.

എവിടെയൊക്കെയോ നമുക്കു പിഴവു പറ്റിയിരിക്കുന്നു. സെമിനാരി പഠനകാലം മുതല്‍ ഇവരെ നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്. എന്നാല്‍ പൗരോഹിത്യത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞാല്‍ ഈ നിരീക്ഷണം കാര്യക്ഷമമല്ലെന്നാണു സമീപകാല അനുഭവങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നത്.

ഓരോ സ്ഥാപനങ്ങളുടെയും മേധാവികളായി വരുന്നവര്‍ അവിടെ അവരുടേതായ സാമ്രാജ്യങ്ങള്‍ സ്ഥാപിക്കുകയാണ്. അവരെക്കുറിച്ചുള്ള പരാതികള്‍ ബധിരകര്‍ണങ്ങളിലാണു പതിക്കുന്നത്. പരാതികള്‍ക്ക് അര്‍ഹമായ പരിഗണന നല്കിയിരുന്നുവെങ്കില്‍ എല്ലാ ഏകാധിപതികളെയുംപോലെ ജയിലറകളിലേക്ക് അവര്‍ക്കു പോകേണ്ടി വരുമായിരുന്നില്ലേ?

ഫാ. ഫ്രാൻസിസ് ആലപ്പാട്ടിന് തൃശൂർ പൗരാവലി പ്രണാമം അർപ്പിച്ചു

വിശുദ്ധ ജോണ്‍ ഫ്രാന്‍സിസ് റെജിസ്  (1597-1640)  : ജൂണ്‍ 16

ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടി വിശ്വാസ പരിശീലനത്തിന് ആരംഭം കുറിച്ചു

ആത്മീയതയുടെ ആഴങ്ങളിൽ ജീവിച്ചുകൊണ്ട് സാമൂഹ്യ-പ്രതിബദ്ധതയോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക: ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ

മുതിർന്ന പൗരന്മാർക്കായി 'മധുരം സായന്തനം'; ഈ മാസം 'ചിരിയോഗ' സംഘടിപ്പിക്കുന്നു