Coverstory

ആവര്‍ത്തിക്കപ്പെടുന്ന അക്രമങ്ങള്‍; സഭ ഏറ്റെടുക്കേണ്ട നിലപാടുകൾ

ഫാ. സുരേഷ് മാത്യു പള്ളിവാതുക്കല്‍ OfmCap
  • ഫാ. സുരേഷ് പള്ളിവാതുക്കല്‍ OFM Cap

ഛത്തീസ്ഗഡില്‍ മലയാളികളായ സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും അന്യായമായി ജയിലില്‍ അടക്കപ്പെട്ടത് കേരളത്തെ ഞെട്ടിച്ചു. സഭയിലും രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും അതിന്റെ അനുരണനങ്ങളുണ്ടായി. എങ്കിലും, ഇത് ആദ്യത്തെ സംഭവമല്ല എന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നു. ഇത് അവസാനത്തെ അക്രമമായിരിക്കില്ല എന്നും സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. മതവര്‍ഗീയതയും ഫാസിസവും പിടമുറുക്കിയിരിക്കുന്ന ഇന്ത്യയിലായിരിക്കും ഇനി സഭയുടെ ഭാവി എന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നു. എന്തായിരിക്കണം സഭയ്ക്ക് ഈ സാഹചര്യത്തോടുള്ള സമീപനം? ഇതു സംബന്ധിച്ചു നടത്തിയ ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെട്ട ചില ആശയങ്ങളാണ് ഇവ:

ഇന്ത്യ ഇപ്പോള്‍ മറ്റൊരു 'അടിയന്തരാവസ്ഥ'യ്ക്കു സാക്ഷ്യം വഹിക്കുകയാണ്. ഈ 'അടിയന്തരാവസ്ഥ' ഒരുപക്ഷേ കൂടുതല്‍ അപകടകരമാണ്. ഔദ്യോഗിക 'പ്രഖ്യാപനം' ഇല്ല, നീക്കങ്ങള്‍ സൂക്ഷ്മവും നിരുപദ്രവകരവു മായി കാണപ്പെടുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ പവിത്രതയും ആത്മാവും അര്‍ഥവും നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും വ്യവസ്ഥാപിതമായി നിയന്ത്രിക്കപ്പെടുകയോ നിഷേധിക്ക പ്പെടുകയോ ചെയ്യുന്നു.

മാധ്യമങ്ങളുടെ വാ മൂടിക്കെട്ടുന്നു; മിക്കവരെയും കൈയിലെടുക്കുന്നു, സര്‍ക്കാരിനെതിരെ ഏതെങ്കിലും വിധത്തില്‍ പ്രതിഷേധിക്കുന്നവരെ അവഹേളിക്കുകയും അവരുടെ മേല്‍ വ്യാജ കേസുകള്‍ ചുമത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ആക്രമണങ്ങള്‍ക്കും വിദ്വേഷ പ്രസംഗങ്ങള്‍ക്കും പൈശാചികവല്‍ക്കരണത്തിനും വിധേയരാകുന്നു. ആളുകള്‍ക്ക് എന്ത് വായിക്കാനും എഴുതാനും വസ്ത്രം ധരിക്കാനും കാണാനും കുടിക്കാനും കഴിക്കാനും കഴിയുമെന്ന് തീരുമാനിക്കു ന്നതില്‍ ഫാസിസ്റ്റുകള്‍ക്കാണുമേല്‍ക്കൈ.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ആക്രമണങ്ങള്‍ക്കും വിദ്വേഷ പ്രസംഗങ്ങള്‍ക്കും പൈശാചികവല്‍ക്കരണത്തിനും വിധേയരാകുന്നു. ആളുകള്‍ക്ക് എന്ത് വായിക്കാനും എഴുതാനും വസ്ത്രം ധരിക്കാനും കാണാനും കുടിക്കാനും കഴിക്കാനും കഴിയുമെന്ന് തീരുമാനിക്കുന്നതില്‍ ഫാസിസ്റ്റുകള്‍ക്കാണു മേല്‍ക്കൈ.

ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെ തിരായ അക്രമം വര്‍ധിക്കുന്ന അസ്വസ്ഥ ജനകമായ പ്രവണത തുടരുകയാണ്, 2024 ല്‍ 834 സംഭവങ്ങളാണ് ഉണ്ടായത്. മോദി ഭരണത്തിന്റെ കഴിഞ്ഞ 11 വര്‍ഷത്തിനിടെ ക്രിസ്ത്യാനികള്‍ക്കെതിരെ 4694 ആക്രമണങ്ങള്‍ നടന്നു. ഈ പ്രവണത ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. 2024-2025 കാലയളവില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന ചില ആക്രമണങ്ങള്‍ ഇതാ.

  • 1. ഫാ. അനില്‍ സി എം ഐ യുടെ അറസ്റ്റ്

മധ്യപ്രദേശിലെ ഭോപ്പാലില്‍, ചേരിയിലെ കുട്ടികള്‍ക്കായി ഒരു ഹോസ്റ്റല്‍ നടത്തിവരുന്ന സി എം ഐ പുരോഹിതനായ ഫാ. അനില്‍ മാത്യുവിനെ 2024 ജനുവരി 7 ന് ബാലസംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു. ചേരിയിലെ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തി ക്കുന്ന ഒരു സര്‍ക്കാരിതര സംഘടനയായ (എന്‍ ജി ഒ) ആഞ്ചലിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം.

  • 2. ഫാ. ഡൊമിനിക് പിന്റോയുടെ അറസ്റ്റ്

2024 ഫെബ്രുവരി 6 ന് ജുഡീ ഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഏഴ് പേരില്‍ ലഖ്‌നൗ കത്തോലിക്കാ രൂപതയിലെ ഒരു പുരോഹിതനും ഉള്‍പ്പെടുന്നു. മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ ആരോപണ ത്തിന്റെ പേരിലായിരുന്നു ഇത്.

  • 3. ഛത്തീസ്ഗഢിലെ ക്രിസ്ത്യന്‍ സ്‌കൂളുകളിലെ സരസ്വതിപൂജ

ഛത്തീസ്ഗഢിലെ മിഷണറിമാര്‍ നടത്തുന്ന സ്‌കൂളുകളോടു ബസന്ത് പഞ്ചമി ദിനത്തില്‍ ആ സ്‌കൂളുകളില്‍ സരസ്വതിപൂജ നടത്താന്‍ ആവശ്യപ്പെട്ടു.

  • 4. ഒഡീഷയില്‍ കന്യാസ്ത്രീയെ ട്രെയിനില്‍ ഭീഷണിപ്പെടുത്തി

ബജ്‌റംഗ്ദള്‍ അക്രമികളുടെ തെറ്റായ ആരോപണങ്ങളെ തുടര്‍ന്ന് 18 മണിക്കൂര്‍ പൊലീസുകാരുടെ പീഡനം. 2025 ജൂണില്‍, സ്ത്രീകളെ കടത്തിക്കൊണ്ടുപോകല്‍, നിയമവിരുദ്ധ മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി 29 വയസ്സുള്ള ഒരു കന്യാസ്ത്രീയെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ട്രെയിനില്‍ നിന്ന് ഇറക്കിവിടുകയും ഒഡീഷയിലെ ഒരു പൊലീസ് സ്‌റ്റേഷനില്‍ 18 മണിക്കൂര്‍ തടങ്കലില്‍ വയ്ക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞു.

  • 5. ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ക്കെതിരെ അക്രമം നടത്തണമെന്ന് ബി ജെ പി എം എല്‍ എ യുടെ ആഹ്വാനം

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്, മഹാരാഷ്ട്ര സംസ്ഥാനം ഭരിക്കുന്ന ബി ജെ പി യുടെ നിയമസഭാംഗമായ ഗോപിചന്ദ് പദാല്‍ക്കര്‍ ഒരു പാരിതോഷികം പ്രഖ്യാപിച്ചു. വ്യത്യസ്ത തരം ക്രിസ്ത്യാനികളെ കൊല്ലുന്നതിനുള്ള നിരക്ക് കാര്‍ഡ് ഗോപിചന്ദ് പദാല്‍ക്കര്‍ നല്‍കി. ഏറ്റവും ഉയര്‍ന്ന തുക പുരോഹിതന്മാരെ കൊല്ലുന്നവര്‍ക്കുള്ളതാണ്.

  • 6. ഔറംഗാബാദില്‍ പെണ്‍കുട്ടികള്‍ അനാഥാലയത്തില്‍ നിന്ന് പലായനം ചെയ്തതിനെ തുടര്‍ന്ന് രണ്ട് കത്തോലിക്കാ കന്യാസ്ത്രീകള്‍ അറസ്റ്റിലായി

മഹാരാഷ്ട്രയിലെ സിസ്റ്റര്‍മാര്‍ നടത്തുന്ന അനാഥാലയത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത ഒമ്പത് പെണ്‍കുട്ടികള്‍ ഒളിച്ചോടിയതിനെ തുടര്‍ന്ന് സിസ്‌റ്റേഴ്‌സ് ഓഫ് ദി ക്രോസ് ഓഫ് ചാവനോഡ് സഭയിലെ രണ്ട് കത്തോലിക്കാകന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. ജൂണ്‍ 29 ന് ഛത്രപതി സംഭാജിനഗറിലെ (മുമ്പ് ഔറംഗാബാദ്) വിദ്യാദീപ് ചില്‍ഡ്രന്‍സ് ഹോമിലാണ് സംഭവം നടന്നത്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (CWC) മേല്‍നോട്ടത്തിലുള്ള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമാണിത്. സിസ്‌റ്റേഴ്‌സ് നടത്തുന്നതും 100 വര്‍ഷത്തി ലേറെയായി പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് സേവനം നല്‍കുന്നതുമായ വിദ്യാദീപ് ചില്‍ഡ്രന്‍സ് ഹോമിന്റെ മാനേജ്‌മെന്റ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. സി സി ടി വി നിരീക്ഷണം ഉള്‍പ്പെടെയുള്ള കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ സ്ഥാപനം പാലിക്കുന്നുണ്ടെന്നും പെണ്‍കുട്ടികള്‍ തലേദിവസം എത്തിയ ഒരു അജ്ഞാത സന്ദര്‍ശകന്റെ സ്വാധീനത്തില്‍ പോയതായിരിക്കാമെന്നും അവര്‍ വിശ്വസിക്കുന്നു. അവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

  • 7. ജബല്‍പൂരില്‍ ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമിച്ച കത്തോലിക്കാ പുരോഹിതന്മാരും അല്‍മായരും

2025 ഏപ്രിലില്‍ ജബല്‍പൂരില്‍ ഒരു കൂട്ടം ഹിന്ദുത്വ തീവ്രവാദികള്‍ കത്തോലിക്കാ പുരോഹിതന്മാരെയും അല്‍മായരെയും ആക്രമിച്ച സംഭവമാണിത്. ഇപ്രകാരം സ്ഥിതി അനുദിനം മോശമായിക്കൊണ്ടിരിക്കുന്നതിനാല്‍, സന്മനസ്സുള്ളവരെല്ലാം സ്വാഭാവികമായും ആശങ്കാകുലരാണ്. ഈ കുഴപ്പത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗം ബഹുസ്വരതയെ സ്വാഗതം ചെയ്യുക എന്നതാണ്. എല്ലാ മതസമുദായങ്ങളിലും പെടുന്നവര്‍ ഇന്ത്യാക്കാരെന്ന നിലയില്‍ ഐക്യത്തോടെ നിലകൊള്ളുക എന്നതു പ്രധാനമായിരി ക്കണം.

ഇന്ത്യ എന്ന ആശയം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ്, എല്ലായ്‌പ്പോഴും അതങ്ങനെയായിരുന്നു. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എല്ലാവര്‍ക്കും ഏതെങ്കിലും സമുദായങ്ങളുടെയോ വിഭാഗങ്ങളുടെയോ ഭയമില്ലാതെ ഇവിടെ മാന്യമായ ജീവിതം നയിക്കാന്‍ അവകാശമുണ്ട്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ മനുഷ്യന്റെ അന്തസ്സ് പരമപ്രധാനമാണ്. നമ്മുടെ വിശ്വാസവും സംസ്‌കാരവും ഒരിക്കലും തര്‍ക്കത്തിനും അക്രമത്തിനും കാരണമാകരുത്. നമുക്ക്, ഇന്ത്യന്‍ ഭരണഘടന റഫറന്‍സ് പുസ്തകമായിരിക്കണം. അതിന്റെ മൂല്യങ്ങള്‍ നമ്മുടെ മൂല്യങ്ങളാക്കണം. എന്തുവിലകൊടുത്തും, ഭരണഘടനയ്ക്ക് വിരുദ്ധമായ ഒന്നും നാം ഒരിക്കലും അനുവദിക്കരുത്.

വിശുദ്ധ കലിസ്റ്റസ് ഒന്നാമന്‍ പാപ്പ (-222) : ഒക്‌ടോബര്‍ 14

35-ാമത്  അന്തർ സർവകലാശാല ചാവറ  പ്രസംഗ  മത്സരം

വളന്തകാടിലെ സ്മിതയ്ക്ക് സ്വന്തം വള്ളം

വിശുദ്ധ എഡ്‌വേര്‍ഡ് (1004-1066) : ഒക്‌ടോബര്‍ 13

സത്യദീപം ടോപ് റീഡർ 2025: സത്യദീപം വായനക്കാർക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ