CATplus

അഞ്ച് പുതിയ വിശുദ്ധര്‍ കൂടി

Sathyadeepam

ഡുല്‍സി ലോപസ് പോന്തേസ്
(Dulce Lopes Pontes)
മരിയ റീത്ത എന്നായിരുന്നു പേര്. 1914-ല്‍ സാല്‍വദോര്‍ ദെ ബഹിയയില്‍ ജനിച്ചു. 13-ാമത്തെ വയസ്സില്‍ നഗരത്തിലെ ദാരിദ്ര്യം നിറഞ്ഞ കാഴ്ചകള്‍ കാണാന്‍ ഇടവന്നു. അപ്പോള്‍ മുതല്‍ പാവങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ അവള്‍ തീരുമാനിച്ചു. 1988-ല്‍ സമാധാനത്തിനുള്ള നോബര്‍ സമ്മാനത്തിനായി പരിഗണിക്കപ്പെട്ടു.

മാര്‍ഗരിറ്റ് ബേയ്സ്
(Magherite Bays)
1815-ല്‍ ഫ്രൈബുര്‍ഗില്‍ കാര്‍ഷികകുടുംബത്തില്‍ ജനിച്ചു. കുടുംബജീവിതമാണ് തന്‍റെ പുണ്യപരിശീലന കേന്ദ്രമെന്ന് അവള്‍ക്കു തോന്നി. പഞ്ചക്ഷത ധാരിയായിരുന്നു. 1879 ജൂണ്‍ 27-ന് ദിവംഗതയായി.

സിസ്റ്റര്‍ ജിയുസിപ്പിന വന്നിനി
(Sister Giuseppina Vannini)
1859-ല്‍ റോമില്‍ ജനിച്ചു. മൂന്നാം വയസ്സില്‍ മാതാപിതാക്കള്‍ മരണമടഞ്ഞു. അനാഥാലയത്തിലാണ് വളര്‍ന്നത്. പിന്നീട് രോഗീശുശ്രൂഷയിലൂടെയാണ് പുണ്യാഭിവൃദ്ധിയിലെത്തിച്ചേരുന്നത്. 51-ാം വയസ്സില്‍ മരണമടഞ്ഞു.

കാര്‍ഡിനല്‍ ജോണ്‍ ഹെന്‍റി ന്യൂമാന്‍
(Cardinal Henry Newman)
ആംഗ്ലിക്കന്‍ വൈദികനില്‍നിന്ന് കത്തോലിക്കാ കര്‍ദ്ദിനാളായ വ്യക്തി.

മദര്‍ മറിയം ത്രേസ്യ
(Mother Mariam Thresia)
കുടുംബങ്ങളുടെ അപ്പസ്തോലയായി ജീവിച്ച കന്യാസ്ത്രീ.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍