കഥകള്‍ / കവിതകള്‍

തിരകൾ

Sathyadeepam
  • വർഗീസ് കോയിക്കര

തിരകളടങ്ങി, വിജനമീ കടൽത്തീരവും,

രാവുറക്കത്തിനായ്, ചേക്കേറുന്നു

കടൽക്കാക്കകൾ, പുറ്റു പൊതിഞ്ഞ

കൽത്തൂണുകൾതൻ നെറുകയിൽ.

അന്തിവെയിലിന്റെ ചുവപ്പിൻ കൊലുസുകൾ

നൃത്തച്ചുവടുകൾ അവിരാമം തീർക്കുന്നുവോ?

തീരത്തണയാൻ ചെറു വള്ളങ്ങൾ

തുഴകളെറിയുന്നൂ, കുതിക്കുന്നൂ.

കത്തി നിന്ന പകൽസൂര്യൻ

മെല്ലെപ്പതിക്കുന്നു

സാഗരസീമകൾക്കപ്പുറത്താഴങ്ങളിൽ;

ഏകനായ് നിൽക്കുന്നു ഞാനീ തീരങ്ങളിൽ-

നിഴലുകൾ നീളുന്നു, പകൽ മറയുന്നു.

ജനനം സത്യമെങ്കിൽ,

ഉഷസ്സ് പ്രതീക്ഷയെങ്കിൽ,

മൃതിയും സന്ധ്യയും ചേർത്തുവയ്ക്കുന്നു

പൂർത്തിയാകുന്നു ചക്രം,

തിരിയുന്നു വീണ്ടും, വീണ്ടും

പുതിയൊരു പ്രഭാതത്തിനായി.

മരട് ജാന്നാപള്ളിക്ക് അഭിനന്ദനം!

നോവറിയാത്ത നിർമ്മിത ബുദ്ധി, നൊന്തു നീറുന്ന മനുഷ്യമനസ്സ്

ശ്രദ്ധയെന്ന വായന

പഠനം എന്ന മത്സരം

വചനമനസ്‌കാരം: No.220