കഥകള്‍ / കവിതകള്‍

സത്യദീപസാക്ഷ്യങ്ങള്‍

Sathyadeepam

ചെന്നിത്തല ഗോപിനാഥ്

സര്‍ഗവിശാലമാം പ്രപഞ്ച ദീപമായ്

സര്‍വചരാചര സാക്ഷ്യത്തിനെന്ന പോല്‍

പ്രകാശവീഥിതന്‍ സീമകളില്ലാതെ

പ്രശസ്ത ലക്ഷ്യമ്പോലെ ലയിച്ചു നില്‍ക്കേ!

  • അനുഗമിച്ചെന്നില്‍ ശരണാര്‍ത്ഥനരാകും

  • അശരണ സഹചരില്‍ പ്രഭചൊരിഞ്ഞും

  • അന്ധകാരത്തന്റെ ഇരുളകറ്റാന്‍ നിത്യം

  • അവധാവനം പോറ്റി അനുഗ്രഹിക്കാന്‍.

പ്രണവത്തിലെന്‍ ശ്രുതി ഒറ്റപ്പൊരുള്ളുറ്റ

പ്രശാന്ത സുന്ദര സരസ്സായ് ലയിക്കവേ

പ്രാപിക്കുവാനേക സാരാംശമൊന്നു നിന്‍

പ്രത്യക്ഷമാനസ്സം സൂക്ഷ്മം ചരിക്കുകില്‍!

  • ഈ ദീപ്തപാതയില്‍ നിന്നെ നയിക്കുവാന്‍

  • ഇഹപരനാഥനില്‍ പാദം നമിക്കണം

  • ഇക്കണ്‍കളാല്‍ പാര്‍ത്തവിശ്വവിശാലത

  • ഇമകള്‍ വിടര്‍ത്തി കൂര്‍മ്മം ഗ്രഹിക്കണം

എങ്കില്‍ നീ ഇരുളിന്റെ വീഥീല്‍ ചരിക്കില്ല

എന്നുമെന്‍ രശ്മികള്‍ കാലേഗമിച്ചിടും

സത്യദീപത്തിന്റെ പ്രഭയില്‍ പ്രബോധന

സായൂജ്യസിദ്ധാന്ത ഭാവം വരിച്ചിടും.

വിശുദ്ധ തെയഡോഷ്യസ് സെനോബിയാര്‍ക്ക് (423-529) : ജനുവരി 11

ഈശോ 'ആയിരിക്കുന്നവന്‍'

വിശുദ്ധ അഗാത്തോ (681) : ജനുവരി 10

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വളരുന്ന ഈ കാലത്ത്, മനുഷ്യന്റെ ആത്മാവിനും വിവേചനബുദ്ധിക്കും എന്ത് പ്രസക്തിയാണുള്ളത്?

പൗരോഹിത്യത്തില്‍ പരസ്പരം താങ്ങ് & തണല്‍