കഥകള്‍ / കവിതകള്‍

നോമ്പുകാലം

കെ.എ. വര്‍ഗീസ് തുരുത്തിപ്പുറം

Sathyadeepam

ചെരാതുകളായിരം-

ഹൃദയത്തില്‍ കൊളുത്തി,

തമസ്സില്‍ നിന്നകറ്റി മാനസത്തെ.

മാടപ്പിറാവിന്റെ ചിറകടിയൊച്ചപോല്‍,

വചനങ്ങള്‍ മൊഴിയുന്ന ദിനരാത്രങ്ങളില്‍,

നോവുകള്‍, നൊമ്പരങ്ങള്‍, അനുഗ്രഹങ്ങളായീടും,

ഈ ധന്യകാലം നോമ്പുകാലും.

മത്സ്യമാംസാദികള്‍ പൂര്‍ണമായി വര്‍ജിച്ച്-

മനം, മദ മാത്സര്യങ്ങളില്‍ നിന്നകന്ന്,

ഉപവാസ പ്രാര്‍ത്ഥനാദികളോടെ,

സദാ ജപമാല കൈയ്യിലേന്തി,

ജപമാലമണികളോരോന്നുമെന്‍-

ഹൃദയത്തുടിപ്പുകളാക്കി മാറ്റി,

ഹൃദയം തുറക്കുന്ന നോമ്പുകാലം.

വചനമനനത്താല്‍ ഇരവുപകലാക്കി,

ധ്യാനാനുഭവമാക്കി പീഠാനുഭവചരിത്രം,

ആത്മീയനിറവാക്കി അമ്പതു ദിനങ്ങള്‍,

അനുതാപ മൂറുന്ന നയനങ്ങളില്‍-

ഉത്ഥാനത്തിന്റെ മഹത്വം ദര്‍ശിക്കുവാന്‍,

അനുരഞ്ജനത്തിന്റെ പാതകളില്‍,

ഇത്, വ്യഥകളകറ്റുന്ന വ്രതകാലം.

ക്രൈസ്തവ പുരാവസ്തുശാസ്ത്രത്തിന് വിശ്വാസത്തിന്റെ വളര്‍ച്ചയില്‍ പ്രമുഖസ്ഥാനം - ലിയോ പതിനാലാമന്‍ പാപ്പ

സഭയിലെ ഐക്യം ഐകരൂപ്യമല്ല, വ്യത്യസ്തതകളെ സ്വീകരിക്കലാണ് - ഫാ. പസൊളീനി

നീതിയെ ശിക്ഷയിലേക്ക് ചുരുക്കരുത്

വിശുദ്ധ വൈന്‍ബാള്‍ഡ് (702-761) : ഡിസംബര്‍ 18

വിശുദ്ധ ലാസര്‍ (1-ാം നൂറ്റാണ്ട്) : ഡിസംബര്‍ 17