കഥകള്‍ / കവിതകള്‍

ജീവിത സായാഹ്നത്തില്‍

Sathyadeepam

ബാബു തൃക്കൊടിത്താനം

ഓട്ടമാണോട്ടമാണൊട്ടൊന്നു മുട്ടാതെ-
മുട്ടിയും തട്ടിയും വാഹനങ്ങള്‍
പായുകയാണിവിടീ ജനമാകവേ
ഓരോരോ ദിക്കിലേക്കെത്ര വേഗം!!
നെട്ടോട്ടമോടുമെന്‍ സോദരേ, ചൊല്ലുമോ
എങ്ങേയ്ക്കതെന്തിനാണീ പ്രയാണം?

കണ്ണടതൂത്തു തുടച്ചതിസൂക്ഷ്മമായ്
ഇത്തിരി മന്ദമാണെന്‍ ചോടുകള്‍,
ലക്ഷ്യമതെന്തെന്നും, ആയതിനുള്ളിലെ-
നന്മതന്മാത്രകളെത്രയെന്നും,
നോക്കി 'ഗണിച്ചു' ഗുണിച്ചു ഞാനെന്‍റെ പിന്‍-
യാത്രികര്‍ക്കാകുലമേകാതെയും,
മുന്‍പിലെ പച്ചപ്പുല്‍മേടിനിടയിലൂ-
ടെന്‍റേതാം പാതകള്‍ തീര്‍ത്തണയവേ,
നൂറ്റാണ്ടിന്‍ ഭേദമെന്നല്ലാതെ എന്തുചൊല്‍
ആയിരം കാതങ്ങള്‍ നിങ്ങളെത്തി!

ഊന്നുവടി വിട്ടിട്ടോടുവാനാകാതെ
താന്തനായേകനായ് ഞാനിരിപ്പായ്!!

കൂവിച്ചിരിച്ചെന്നെ നോക്കും കിടാങ്ങളേ
ഭ്രാന്തനാക്കീടൊല്ലെ നിങ്ങളെന്നെ
മാനസമിന്നും മടിപ്പില്ല മണ്ടിടാന്‍
പാവമീ പാദങ്ങള്‍ നീങ്ങിടേണ്ടേ?

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം