National

ഒഡിഷയിലെ മരിയന്‍ തീര്‍ത്ഥ കേന്ദ്രത്തില്‍ തിരുനാളിനെത്തിയത് അര ലക്ഷം പേര്‍

Sathyadeepam

ഒഡിഷയില്‍ കാന്ധമാല്‍ ജില്ലയിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥകേന്ദ്രമായ പാര്‍ത്ഥാമഹ ദേവാലയത്തില്‍ പരി. മാതാ വിന്റെ തിരുനാളിന് അര ലക്ഷത്തിലേറെ പേര്‍ എത്തിച്ചേര്‍ന്നു. 55 വൈദികരും ചടങ്ങുകളില്‍ സംബന്ധിക്കാനെത്തി. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷവും ഇവിടെ ആഘോഷം ഇല്ലായിരുന്നു. 1994-ല്‍ കോമളാദേവി എന്ന സ്ത്രീ തനിക്കു പരി. മാതാവിന്റെ ദര്‍ശനമുണ്ടായെന്നു പറഞ്ഞതോടെയാണ് ഈ പ്രദേശത്തു ദേവാലയമുയര്‍ന്നതും തീര്‍ത്ഥകേന്ദ്രമായി മാറിയ തും. കോമളാദേവി 2020-ല്‍ മരണമടഞ്ഞു.

ഈ വര്‍ഷം റഷ്യ-ഉക്രെയിന്‍ സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നതായി തീര്‍ത്ഥകേന്ദ്രത്തിന്റെ വികസന സമിതി അംഗമായ സരാജ് നായക് പറഞ്ഞു. 2008-ലെ കാന്ധമാല്‍ ക്രൈസ്തവവിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ട 36 കത്തോലിക്കാ വി ശ്വാസികളെ രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയും പ്രാര്‍ത്ഥനകളുണ്ടായിരുന്നു.

കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ കീഴിലാണ് ഈ പ്രദേശം. കാന്ധമാല്‍ ഉള്‍പ്പെടെ 9 റവന്യൂ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് കട്ട ക്ക്-ഭുവനേശ്വര്‍ അതിരൂപത. 39 ഇടവകകളിലായി 70,000 കത്തോലി ക്കരുണ്ട്. ഇതില്‍ 26 ഇടവകകളും അമ്പതിനായിരത്തോളം വിശ്വാസി കളും കാന്ധമാല്‍ ജില്ലയിലാണ്. ധാരാളം ദൈവവിളികളും ഇപ്പോള്‍ കാന്ധമാല്‍ ജില്ലയില്‍ നിന്നുണ്ട്.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല