National

കുടുംബ കേന്ദ്രീകൃത അജപാലനശൈലി പ്രാവര്‍ത്തികമാക്കണം: മാര്‍ ആലഞ്ചേരി

Sathyadeepam

കുടുംബകേന്ദ്രീകൃതമായ അജപാലന പ്രവര്‍ത്തനങ്ങള്‍ സഭയില്‍ പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറ ഞ്ഞു. സഭയിലെ കുടുംബപ്രേഷിതത്വം, കുടുംബ കൂട്ടായ്മ, മാതൃവേദി, പ്രോലൈഫ് എന്നീ വിഭാഗങ്ങളിലെ രൂപതാ ഡയറക്ടര്‍മാരുടെ സമ്മേളനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏതൊരു അജപാലകന്‍റെയും ശ്രദ്ധയില്‍ പ്രഥമമായി എത്തേണ്ടതു കുടുംബമാണ്. പ്രബോധനങ്ങളാല്‍ സമ്പന്നമാണു സഭ. പ്രബോധനത്തിനൊപ്പം പ്രവര്‍ത്തനങ്ങളും വേണം. ആവശ്യമുള്ളിടത്തു പുനഃക്രമീകരണങ്ങളുണ്ടാവണം. കുട്ടികള്‍, യുവജനങ്ങള്‍, മാതാപിതാക്കള്‍, മുതിര്‍ന്നവര്‍, അവശര്‍, തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുമ്പോള്‍ കുടുംബങ്ങള്‍ സമ്പന്നമാകുന്നു, സഭ സന്തോഷിക്കുന്നു. തങ്ങള്‍ ഓരോരുത്തരും സഭയുടെ ഭാഗമാണെന്ന ബോധ്യം എല്ലാവര്‍ക്കും ലഭിക്കുമ്പോഴാണ് അജപാലന പ്രവര്‍ത്തനം ഫലപ്രാപ്തിയിലെത്തുന്നതെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.

കുടുംബത്തിനും ജീവനുമെതിരെയുളള ഭീഷണികളും കുടുംബജീവിത ശൈഥില്യവും വര്‍ധിക്കുമ്പോള്‍ അജപാലകരും പ്രേഷിതപ്രവര്‍ത്തകരും ജാഗ്രതയോടെ സജ്ജമാകണമെന്നു സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അഭിപ്രായപ്പെട്ടു. കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുളള സീറോ മലബാര്‍ സഭയുടെ കമ്മീഷനാണു സമ്മേളനം സംഘടിപ്പിച്ചത്. ജനറല്‍ സെക്രട്ടറി ഫാ. ആന്‍റണി മൂലയില്‍, കുടുംബ പ്രേ ഷിതത്വ വിഭാഗം സെക്രട്ടറി ഫാ. ജോസഫ് കൊല്ലകൊമ്പില്‍, കുടുംബ കൂട്ടായ്മ വിഭാഗം സെക്രട്ടറി ഫാ. ലോറന്‍സ് തൈക്കാട്ടില്‍, മാതൃവേദി സെക്ര ട്ടറി ജിജി ജേക്കബ്, പ്രോലൈഫ് സമിതി സെക്രട്ടറി സാബു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ. ജോസ് വിതയത്തില്‍, അഡ്വ. ബിജു പറയനിലം, ഫാ. പോള്‍ മാടശേരി, ഫാ. ജോസഫ് കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും