Kerala

ജീവകാരുണ്യ പ്രവര്‍ത്തക അവാര്‍ഡ് നല്കി

sathyadeepam

പാലാ: പാലാ രൂപത കാത്തലിക് കെയര്‍ ഹോംസിന്‍റെ ആഭിമുഖ്യത്തില്‍ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് പാലാ രൂപത മുട്ടം ഇടവകയിലെ പടിഞ്ഞാറെ പീടികയില്‍ സെബാസ്റ്റ്യന്‍ അര്‍ഹനായി. മുട്ടത്ത് 'സ്നേഹസദന്‍' എന്ന പേരില്‍ 26-ഓളം മാനസികരോഗികളായ സഹോദരങ്ങളെ പ്രത്യേകം സംരക്ഷിച്ചു ശുശ്രൂഷിക്കുന്നതിനാണ് അവാര്‍ഡ്.
1940 ഒക്ടോബര്‍ 2-നു പടിഞ്ഞാറെ പീടികയില്‍ ദേവസ്യാ-മറിയം ദമ്പതികളുടെ നാലു മക്കളില്‍ മൂത്ത മകനായി ഇടമറുകില്‍ ജനിച്ചു. 1999 ജൂലൈ 15-ന് ഫാ. ജോര്‍ജ് പുതിയാപറമ്പില്‍ 'സ്നേഹസദന്‍' എന്ന പേരില്‍ മാനസിക രോഗീപരിചരണ സ്ഥാപനം വെഞ്ചെരിച്ചു. അതിനുശേഷം മാനസികമായി തകര്‍ന്ന് ഉപേക്ഷിക്കപ്പെട്ട സഹോദരങ്ങളെ സ്വീകരിച്ചുതുടങ്ങി. ഇപ്പോള്‍ എട്ടു പേരടങ്ങുന്ന ചാരിറ്റബിള്‍ ട്രസ്റ്റായി 2001-ലെ കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചു പോരുന്നു. ഇതുവരെ 250-ഓളം പേരെ താമസിപ്പിച്ചു ശുശ്രൂഷിച്ചിട്ടുണ്ട്. ഇപ്പോള്‍ മാനസികരോഗികളായ 26 പേര്‍ താമസിക്കുന്നുണ്ട്. ഇവരുടെ ദൈനംദിന ആവശ്യങ്ങളില്‍ പരിചരിക്കാന്‍ ധാരാളം ശുശ്രൂഷകരുണ്ട്. സെബാസ്റ്റ്യന്‍ പടിഞ്ഞാറെ പീടികയിലിന്‍റെ ഭാര്യയും മക്കളുമെല്ലാം ഇത്തരം ശുശ്രൂഷയില്‍ സഹായിക്കുന്നു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്