Kerala

അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് ജേക്കബ് തൂംങ്കുഴി പിതാവിന്റെ നിര്യാണത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സംഘം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു

Sathyadeepam

കൊച്ചി: സൗമ്യമായ വ്യക്തിത്വവും തീക്ഷ്ണമായ വിശ്വാസജീവിതവും സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള കര്‍മ്മകുശലതയും പിതാവിന്റെ മുഖമുദ്രയായിരുന്നു. കേരളത്തിലെ മൂന്ന് രൂപതകളിലെ നിസ്വാര്‍ത്ഥമായ ഇടയധര്‍മ്മത്തിലൂടെയും  ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിന് ആറ് വര്‍ഷം മികവുറ്റ നേതൃത്വം നല്‍കിയും ആഗോള സഭയില്‍ സ്തുത്യര്‍ഹമായി സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനി സമൂഹത്തെ രൂപപ്പെടുത്തി വളര്‍ത്തിയും പിതാവ് സമാനതകളില്ലാതെ പ്രവര്‍ത്തിച്ചു.

എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ വാത്സല്യമുള്ള ഇടയന്‍ എന്ന വിശേഷണം പിതാവിന്റെ വിശുദ്ധ വ്യക്തിത്വത്തിനും ക്രിസ്തു സാക്ഷ്യത്തിനുമുള്ള ആദരവാണ് എന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുസ്മരിച്ചു. തൃശ്ശൂര്‍ അതിരൂപത, മാനന്തവാടി, താമരശ്ശേരി എന്നീ രൂപതകളുടെയും, ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെയും ദുഃഖത്തില്‍ കെസിബിസി പങ്കുചേരുകയും പ്രാര്‍ഥനയും അനുശോചനവും അറിയിക്കുകയും ചെയ്യുന്നു.

വിശുദ്ധ ജോസ്മരിയ എസ്‌ക്രിവാ ബലാഗര്‍ (1902-1975) : ജൂണ്‍ 26

മനുഷ്യക്കടത്ത് കേസിൽ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കുറ്റവിമുക്തി: മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്

ഭക്ഷണത്തേക്കാള്‍ വേഗത്തില്‍ ആയുധങ്ങള്‍ അതിര്‍ത്തി കടക്കുന്നത് വേദനാജനകം

ജനങ്ങളുടെ ആശങ്കകളിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകണം: കെസിബിസി ജാഗ്രത കമ്മീഷൻ

റാഞ്ചി അതിരൂപതയ്ക്ക് സഹായ മെത്രാനായി ഫാ. ആനന്ദ് ഡേവിഡ് സാൽഷോ