Kerala

32-ാമതു സിനഡില്‍ പങ്കെടുക്കുന്നത് 55 മെത്രാന്മാര്‍

Sathyadeepam

ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 55 മെത്രാന്മാരാണ് സീറോ-മലബാര്‍ സഭയുടെ മുപ്പത്തിരണ്ടാമതു സിനഡില്‍ പങ്കെടുക്കുന്നത്. പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുക്കുക എന്നതു മാത്രമാണ് സിനഡിന്റെ കാര്യപരിപാടി. സഭയെ സംബന്ധിച്ച മറ്റു വിഷയങ്ങളൊന്നും ഈ സിനഡില്‍ ചര്‍ച്ചാവിഷയമാകില്ല.

സിനഡ് സഭ അഡ്മിനിസ്‌ട്രേറ്ററായ ബിഷപ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സഭ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ സാധിക്കുന്ന പുതിയ നേതൃത്വം ഉണ്ടാകാന്‍ ദൈവം തുണക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ബിഷപ് വാണിയപ്പുരയ്ക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഗോരഖ്പൂര്‍ രൂപതയുടെ പുതിയ മെത്രാന്‍ ബിഷപ് മാത്യു നെല്ലിക്കുന്നേല്‍ സി എസ് ടി ആണ് ഈ സിനഡില്‍ ആദ്യമായി പങ്കെടുക്കുന്ന മെത്രാന്‍.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം