International

ബംഗ്ലാദേശിലെ പ്രഥമ കാര്‍ഡിനലിനു വന്‍ സ്വീകരണം

ഷിജു ആച്ചാണ്ടി

റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നു കാര്‍ഡിനല്‍ പദവി സ്വീകരിച്ച ശേഷം മടങ്ങിയെത്തിയ ധാക്ക ആര്‍ച്ചുബിഷപ് പാട്രിക് ഡി റൊസാരിയോയ്ക്ക് ബംഗ്ലാദേശി ജനത വലിയ സ്വീകരണം നല്‍കി. ബംഗ്ലാദേശില്‍ നിന്ന് കാര്‍ഡിനല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെയാളാണ് കാര്ഡിനല്‍ ഡി റൊസാരിയോ. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഗൗവര്‍ റിസ്വി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സ്വീകരണ ചടങ്ങിനെത്തി. കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് തോമസ് ഡിസൂസ, അഗര്‍ത്തല ബിഷപ് ല്യുമെന്‍ മൊണ്ടീരോ തുടങ്ങി വടക്കു കിഴക്കന്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി സഭാനേതാക്കളും ബംഗ്ലാദേശിലെ സ്വീകരണത്തിന് എത്തിയിരുന്നു. തന്‍റെ നിയമനം ബംഗ്ലാദേശിനു ലഭിച്ച ഒരംഗീകാരമാണെന്ന് കാര്‍ഡിനല്‍ ഡി റൊസാരിയോ അഭിപ്രായപ്പെട്ടു. ഹോളി ക്രോസ് സന്യാസസമൂഹാംഗമാണ് 73 കാരനായ കാര്ഡിനല്‍ റൊസാരിയോ.


ബംഗ്ലാദേശിലെ ജനസംഖ്യയില്‍ 0.2 ശതമാനം മാത്രമാണ് കത്തോലിക്കര്‍. ധാക്ക ഉള്‍പ്പെടെ 8 രൂപതകളാണ് രണ്ടു ലക്ഷത്തോളം കത്തോലിക്കര്‍ക്കായി ബംഗ്ലാദേശിലുള്ളത്. പരമാവധി രാജ്യങ്ങള്‍ക്ക് ആഗോള സഭാനേതൃത്വത്തില്‍ പങ്കാളിത്തം നല്‍കുകയെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നയമാണ് ബംഗ്ലാദേശ് സഭയ്ക്ക് ചരിത്രത്തിലാദ്യമായി ഒരു കാര്ഡിനലിനെ സമ്മാനിച്ചത്.

ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയാന്‍ സത്വരമായ സര്‍ക്കാര്‍ നടപടികള്‍ അനിവാര്യം: കെ സി ബി സി ജാഗ്രത കമ്മീഷന്‍

വിശുദ്ധ തോമസ് ബെക്കറ്റ് (1118-1170) : ഡിസംബര്‍ 29

വിശുദ്ധരായ പൈതങ്ങള്‍ : ഡിസംബര്‍ 28

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27