International

ഐസിസ് കൊലപ്പെടുത്തിയവര്‍ സകല ക്രൈസ്തവരുടെയും വിശുദ്ധര്‍ : മാര്‍പാപ്പ

Sathyadeepam

2015-ല്‍ ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രൈസ്തവര്‍ ലോകത്തിലെ എല്ലാ ക്രൈസ്തവരുടെ യും വിശുദ്ധരാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ജലത്താലും ആത്മാവിനാലും ക്രൈസ്തവരായി സ്‌നാനപ്പെട്ട ആ 21 പേരുടെ രക്തത്താലുള്ള സ്‌നാന ത്തെ തന്റെ ഹൃദയത്തോടു ചേര്‍ത്തു പിടിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു. സമകാലിക രക്തസാക്ഷികളുടെ ദിനാചരണത്തിനു നല്‍കിയ വീഡിയോ സന്ദേശത്തിലാണു മാര്‍പാപ്പയുടെ പരാമര്‍ശം.
ധീരരായ ഈ സഹോദരങ്ങളെ നമുക്കു നല്‍കിയതിനു മാര്‍പാപ്പ പിതാവായ ദൈവത്തിനു നന്ദി പറ ഞ്ഞു. രക്തം ചിന്തുന്നത്രയും വിശ്വസ്തത ക്രിസ്തുവിനോടു പുലര്‍ത്തുവാന്‍ പരിശുദ്ധാത്മാവ് അവര്‍ക്കു കരുത്തു നല്‍കി. അവരെ വളര്‍ത്തുകയും വിശ്വാസത്തില്‍ വളരാന്‍ പഠിപ്പിക്കുകയും ചെയ്ത കോപ്റ്റിക് സഭയിലെ മെത്രാന്മാരും വൈദികരും നമ്മുടെ കൃതജ്ഞതയര്‍ഹിക്കുന്നു. ഈ 21 രക്തസാക്ഷികളുടെയും അമ്മമാരോടും പ്രത്യേകമായ നന്ദി പ്രകാശിപ്പിക്കുന്നു. ലളിതമെങ്കിലും സുസ്ഥിരമായ തങ്ങളുടെ വിശ്വാസത്തിലൂടെ അവര്‍ ആര്‍ജിച്ചത് ഒരു ക്രിസ്ത്യാനിക്കു ലഭിക്കാവുന്ന ഏറ്റവും മഹത്തായ ദാനമാണ്. സ്വന്തം ജീവനര്‍പ്പിച്ചുകൊണ്ട് ക്രിസ്തുവിനു സാക്ഷ്യം വഹിക്കുക എന്ന ദാനം – മാര്‍പാപ്പ വിശദീകരിച്ചു.
കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ ലണ്ടന്‍ രൂപതയാണ് ഈ ദിനാചരണം സംഘടിപ്പിച്ചത്. കോ പ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍, ആംഗ്ലിക്കന്‍ സഭാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ജസ്റ്റിന്‍ വെല്‍ബി, വത്തിക്കാന്‍ ക്രൈസ്തവൈക്യ കാ ര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ കുര്‍ട്ട് കോച് തുടങ്ങിയവര്‍ പങ്കെടുത്തു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം