International

‘നമ്മള്‍ മനുഷ്യരാണ്, റോബോട്ടുകളല്ല’; മൊബൈല്‍ ഫോണ്‍ അടിമത്തത്തിനെതിരെ ലിയോ പാപ്പാ

Sathyadeepam

വത്തിക്കാനില്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വേനല്‍ക്കാല ക്യാമ്പായ ‘എസ്താത്തെ റഗാത്സി’ സന്ദര്‍ശിച്ച് ലിയോ പതിനാലാമന്‍ പാപ്പാ, കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ആധുനിക കാലത്തെ ഡിജിറ്റല്‍ ലോകത്തെ വെല്ലുവിളികളെക്കുറിച്ചും മനുഷ്യബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുമായി അദ്ദേഹം സംവദിച്ചു.

ഡിജിറ്റല്‍ ലോകത്ത് നിന്ന് എങ്ങനെ മുക്തി നേടാം എന്ന ഫെദറിക്കോ എന്ന ബാലന്റെ ചോദ്യത്തിന്, ‘നമ്മള്‍ മനുഷ്യരാണ്, അല്ലാതെ ടെക്‌നോ-റോബോട്ടുകളല്ല,’ എന്ന് ആമുഖമായി പറഞ്ഞ പാപ്പാ, സാങ്കേതികവിദ്യ നല്ലതാണെങ്കിലും അത് നമ്മെ അടിമകളാക്കാന്‍ അനുവദിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. ഭക്ഷണസമയത്തും കുടുംബാംഗങ്ങള്‍ ഒത്തുചേരുമ്പോഴും മൊബൈല്‍ ഫോണുകള്‍ മാറ്റിവെച്ച് പരസ്പരം സംസാരിക്കാന്‍ ശീലിക്കണമെന്നും കുഞ്ഞുങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു. ദൈവം നമ്മുടെ സ്‌ക്രീനുകളിലേക്കല്ല, മറിച്ച് നമ്മുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നതെന്ന് അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു.

‘80 ദിവസത്തിനുള്ളില്‍ ലോകം ചുറ്റാം’ എന്ന ഈ വര്‍ഷത്തെ ക്യാമ്പ് പ്രമേയത്തെക്കുറിച്ച് മിഷേല എന്ന കുട്ടി ചോദിച്ചപ്പോള്‍, തന്റെ യാത്രാനുഭവങ്ങളില്‍ നിന്നുള്ള ഒരു പാഠം പാപ്പാ പങ്കുവെച്ചു. പലപ്പോഴും ജിപിഎസ് തെറ്റായ വഴിയിലൂടെ തന്നെ കൊണ്ടുപോയിട്ടുണ്ടെന്നും വഴിയില്‍ കുടുങ്ങിപ്പോയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

തലച്ചോറ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നമുക്ക് മൊബൈല്‍ ഫോണിന്റെ ആവശ്യമില്ല. ദൈവം നമുക്ക് നല്‍കിയ വലിയ കഴിവാണ് ചിന്തിക്കാനുള്ള ശേഷി. അതിനാല്‍ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കാതെ സ്വന്തം ബുദ്ധി ഉപയോഗിക്കാന്‍ പഠിക്കണമെന്നും പാപ്പാ പറഞ്ഞു.

വിശുദ്ധ സ്‌നാപകയോഹന്നാന്‍ : ജൂണ്‍ 24

സാങ്കേതിക വിദ്യകള്‍ ഒരിക്കലും നിഷ്പക്ഷമല്ല: വത്തിക്കാന്‍

ലിയോ മാര്‍പാപ്പ പൗരോഹിത്യത്തിന്റെ 44-ാം വാര്‍ഷികം

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 79]

കര്‍ദിനാള്‍ കാമില്ലോ റൂയിനി നിര്യാതനായി