International

ഒളിമ്പിക്‌സ് താരങ്ങള്‍ക്കു മാര്‍പാപ്പയുടെ ആശീര്‍വാദം

Sathyadeepam

ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന കായികതാരങ്ങള്‍ക്കു ഫ്രാന്‍സീസ് മാര്‍പാപ്പ തന്റെ ആശീര്‍വാദം അയച്ചു. പകര്‍ച്ചവ്യാധിയുടെ ഈ കാലത്ത് ഈ കായികമേള പ്രത്യാശയുടെയും സാര്‍വത്രിക സാഹോദര്യത്തിന്റെയും ഒരു അടയാളമായിരിക്കട്ടെയെന്ന് വത്തിക്കാനിലെ പൊതുദര്‍ശനവേളയില്‍ മാര്‍പാപ്പ പറഞ്ഞു. 2020 മാര്‍ച്ചില്‍ തീരുമാനിച്ചിരുന്ന ഒളിമ്പിക്‌സ് കോവിഡ് മൂലമാണ് ഈ വര്‍ഷത്തേക്കു മാറ്റിയത്. മിക്കവാറും കാഴ്ചക്കാരില്ലാതെയാണ് മേള നടക്കുന്നത്. ഒളിമ്പിക്‌സിനെത്തുന്ന കായികതാരങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ജപ്പാനിലെ കത്തോലിക്കാസഭ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ അതെല്ലാം ഉപേക്ഷിച്ചു. കായികതാരങ്ങള്‍ ടോക്യോയിലെ പള്ളികള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ടോക്യോ ആര്‍ച്ചുബിഷപ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 206 രാജ്യങ്ങളില്‍ നിന്നുള്ള പന്ത്രണ്ടായിരത്തോളം താരങ്ങള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നുണ്ട്.

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു