International

തീവ്രവാദികളുടെ പിടിയില്‍നിന്ന് പുരോഹിതനെ ഫിലിപ്പൈന്‍സ് സൈന്യം മോചിപ്പിച്ചു

Sathyadeepam

ഫിലിപ്പൈന്‍സിലെ മരാവിയില്‍ കഴിഞ്ഞ നാലു മാസമായി മുസ്ലീം തീവ്രവാദികളുടെ പിടിയിലായിരുന്ന ഒരു കത്തോലിക്കാ പുരോഹിതനെ സൈന്യം മോചിപ്പിച്ചു. തീവ്രവാദികളുമായുള്ള കടുത്ത പോരാട്ടത്തിലൂടെയായിരുന്നു മോചനം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുമായി ബന്ധമുള്ള സംഘമാണ് ഫാ. ടെരസിറ്റോ ചിറ്റോയെ ബന്ദിയാക്കിയിരുന്നത്. കഴിഞ്ഞ മെയ് മാസം ഒടുവില്‍ ഫാ. ചിറ്റോയുടെ ഒരു വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു. സൈന്യം നടത്തി വരുന്ന ബോംബാക്രമണങ്ങള്‍ നിറുത്തണമെന്നും ഇല്ലെങ്കില്‍ തന്‍റെ ജീവന്‍ അപകടത്തിലാകുമെന്നുമായിരുന്നു സന്ദേശം. ബന്ദികളുടെ സുരക്ഷയെ കരുതി തീവ്രവാദികള്‍ക്കെതിരെ രൂക്ഷമായ ആക്രമണത്തിനൊരുങ്ങാതെ കാത്തിരിക്കുകയായിരുന്നു സൈന്യം. വൈദികനൊപ്പം നൂറു കണക്കിനു മറ്റുള്ളവരെയും ഭീകരര്‍ ബന്ദികളാക്കിയിരുന്നു. ഇവരില്‍ ചിലര്‍ രക്ഷപ്പെടുകയും കുറേ പേര്‍ മുസ്ലീം മതം സ്വീകരിച്ചു മര്‍ദ്ദനങ്ങളില്‍ നിന്ന് രക്ഷ നേടുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് ഫിലിപ്പൈന്‍സില്‍ കാലുറപ്പിക്കുമോ എന്ന ആശങ്കയ്ക്ക് ചെറിയൊരു പരിഹാരമാണ് സൈന്യം ഇപ്പോള്‍ അവര്‍ക്കു നേരെ നേടിയ വിജയം.

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു