International

സമഗ്രനിരായുധീകരണം ആവശ്യം ഫ്രാന്‍സിസ് മാര്‍പാപ്പ

Sathyadeepam

സമഗ്രമായ നിരായുധീകരണവും ദാരിദ്ര്യത്തിന്‍റെ കാരണങ്ങളുടെ പരിഹാരവുമാണ് ലോകത്തിന്‍റെ അടിയന്തിരാവശ്യമെന്നു വത്തിക്കാനിലെ വിവിധ ലോകരാജ്യങ്ങളുടെ സ്ഥാനപതിമാരുടെ സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഭൂമിയുടെ പല ഭാഗങ്ങളിലും ഗുരുതരമായ സംഘര്‍ഷങ്ങള്‍ നടക്കുന്നുവെന്ന വസ്തുത അപലപനീയമാണെന്നും ഈ പശ്ചാത്തലത്തില്‍ സമാധാനത്തിനു വേണ്ടി സജീവമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

അനീതി ഇല്ലാതാക്കാന്‍ അഹിംസാമാര്‍ഗത്തിലൂടെയുള്ള പരിശ്രമങ്ങള്‍ നടത്താന്‍ അന്താരാഷ്ട്രസമൂഹം തയ്യാറാകണമെന്നു മാര്‍പാപ്പ നിര്‍ദേശിച്ചു. ഇത്തരം വിഷയങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ധ്രുവീകരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അത്യന്താധുനികമായ ആയുധങ്ങള്‍ നിര്‍ബാധം നിര്‍മ്മിക്കപ്പെടുന്നത് ഇല്ലാതാകണം-മാര്‍പാപ്പ ആവശ്യപ്പെട്ടു. മധ്യപൂര്‍വദേശത്തെയും കൊറിയയിലെയും പ്രശ്നങ്ങള്‍ മാര്‍പാപ്പ പ്രത്യേകം പരാമര്‍ശിച്ചു.

വിശുദ്ധ തെയഡോഷ്യസ് സെനോബിയാര്‍ക്ക് (423-529) : ജനുവരി 11

ഈശോ 'ആയിരിക്കുന്നവന്‍'

വിശുദ്ധ അഗാത്തോ (681) : ജനുവരി 10

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വളരുന്ന ഈ കാലത്ത്, മനുഷ്യന്റെ ആത്മാവിനും വിവേചനബുദ്ധിക്കും എന്ത് പ്രസക്തിയാണുള്ളത്?

പൗരോഹിത്യത്തില്‍ പരസ്പരം താങ്ങ് & തണല്‍