International

മാര്‍പാപ്പയുടെ ജൂണിലെ പ്രാര്‍ത്ഥന അഭയാര്‍ത്ഥികള്‍ക്കുവേണ്ടി

Sathyadeepam

സ്വന്തം ജന്മനാടുകള്‍ വിട്ട് പലായനം ചെയ്യേണ്ടിവരുന്ന ആളുകള്‍ക്കുവേണ്ടിയാണ് ജൂണ്‍ മാസത്തില്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കുക എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. ''യുദ്ധം മൂലവും ദാരിദ്ര്യം മൂലവും ജന്മനാടുകള്‍ വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന ആളുകള്‍ വേരുകള്‍ ഇല്ലാതാകുന്നതിന്റെ ദുഃഖം അനുഭവിക്കുന്നു. എവിടമാണ് തങ്ങള്‍ക്കു സ്വന്തമായുള്ളതെന്ന് അവര്‍ക്ക് അറിയില്ല. അവര്‍ ചെന്നെത്തുന്ന ചില രാജ്യങ്ങളിലാകട്ടെ കുടിയേറ്റക്കാരെ ഭീഷണിയായി കരുതുകയും പേടിക്കുകയും ചെയ്യുന്നു. കുടുംബങ്ങളെയും ഹൃദയങ്ങളെയും വേര്‍തിരിക്കുന്ന മതിലുകള്‍ ഉയര്‍ത്തപ്പെടുന്നു. ഈയൊരു കാഴ്ചപ്പാട് ക്രൈസ്തവര്‍ക്ക് പുലര്‍ത്താനാകില്ല. കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നവന്‍ ക്രിസ്തുവിനെ തന്നെയാണ് സ്വാഗതം ചെയ്യുന്നത്,'' പ്രാര്‍ത്ഥനായോഗം അറിയിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ മാര്‍പാപ്പ വിശദീകരിച്ചു.

യുദ്ധമോ വിശപ്പോ മൂലം അപകടകരമായ പലായനങ്ങള്‍ ഏറ്റെടുക്കാന്‍ വിധിക്കപ്പെട്ട കുടിയേറ്റക്കാര്‍, ചെല്ലുന്നിടങ്ങളില്‍ സ്വാഗതവും പുതിയ ജീവിതാവസരങ്ങളും കണ്ടെത്തട്ടെ എന്ന് മാര്‍പാപ്പ തന്റെ പ്രാര്‍ത്ഥന ഉപസംഹരിക്കുന്നു.

മാര്‍ ജേക്കബ് തൂങ്കുഴി ദൈവജനത്തെ ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

മാർ തൂങ്കുഴി സഭയ്ക്കു പുതുദിശാബോധം പകർന്ന ഇടയശ്രേഷ്ഠൻ: എറണാകുളം-അങ്കമാലി അതിരൂപത

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു