International

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ കത്തോലിക്കാ വൈദികന്‍ വെടിയേറ്റു മരിച്ചു

Sathyadeepam

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ബംഗാസ്സു രൂപതയില്‍ സേവനമനുഷ്ഠിച്ചിരുന്ന കത്തോലിക്കാ വൈദികന്‍ വെടിയേറ്റു മരിച്ചു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു ഇടവകാംഗത്തിന് ഗുരുതരമായി പരിക്കേറ്റു. ബംഗാസ്സു രൂപതയിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സെമിയോ ഇടവക വികാരിയായ ഫാ. ക്രെപിന്‍ മാര്‍ഷല്‍ മോംഗ, ജൂണ്‍ 29 നു വൈദിക മന്ദിരത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് കൊല്ലപ്പെട്ടത്.

തലയ്ക്ക് വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. അദ്ദേഹത്തോ ടൊപ്പം യാത്ര ചെയ്തിരുന്ന ഒരു ഇടവകാംഗത്തിന്റെ കഴുത്തിലും വെടിയേറ്റു. ഇവരെ ഉടന്‍ തന്നെ സെമിയോ യിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

കൊല്ലപ്പെട്ട വൈദികന്‍ സമാധാനത്തിനായി നല്‍കിയ സംഭാവനകളെ ബംഗാസ്സു ബിഷപ്പ് ഔറേലിയോ ഗസ്സേര അനുസ്മരിച്ചു. ആത്മീയ ശുശ്രൂഷകള്‍ക്ക് പുറമെ, മേഖല യിലെ സമാധാന പ്രവര്‍ത്തനങ്ങളിലും ഫാ. മോംഗ സജീവ മായി ഇടപെട്ടിരുന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് പോലും അദ്ദേഹം ആത്മീയ ശുശ്രൂഷകളില്‍ സജീവമായി രുന്നു. ജൂണ്‍ 28-ന്, അദ്ദേഹം 175 പേര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കി.

വിശുദ്ധ ഹെസ്‌പേരിയസും വിശുദ്ധ സോയും (135) : ജൂലൈ 8

വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി സിസ്റ്റർ സുജിത സേവ്യർ

തോമസ് അപ്പോസ്തലന്റെ അർപ്പണബോധം മാതൃകാപരം: മുഖ്യമന്ത്രി സതീശൻ

ലഹരിക്കെതിരെ കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻ ചർച്ച് കാറ്റിക്കിസം വിഭാഗത്തിന്റെ ‘കിക്ക് ഔട്ട് ഡ്രഗ്സ്’ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം

കത്തോലിക്ക സഭ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ പ്രാർത്ഥന കൂട്ടായ്മ നടത്തി