International

ബാര്‍ലെറ്റായില്‍ അര നൂറ്റാണ്ടിനു ശേഷം ഒരു ഉടുപ്പുമാറ്റം

Sathyadeepam

ഇറ്റലിയിലെ ബാര്‍ലെറ്റാ നഗരത്തിലുള്ള ബെനഡിക് ടൈന്‍ സന്യാസിനിമാരുടെ ആശ്രമം 1940-കള്‍ക്കു ശേഷം ആദ്യമായി ഒരു കന്യാസ്ത്രീയുടെ ഉടുപ്പുമാറ്റത്തിനു സാക്ഷ്യം വഹിച്ചു. ഉടുപ്പു സ്വീകരിക്കുന്ന സന്യാസാര്‍ത്ഥിനി മണവാട്ടിയുടെ വേഷത്തിലെത്തി മെത്രാനു മുമ്പില്‍ വച്ചു മുടിമുറിച്ചു സമര്‍പ്പിച്ച്, സന്യാസവസ്ത്രമണിയുന്നതിന്‍റെ ഫോട്ടോകള്‍ അതിരൂപത അവരുടെ ഫേസ്ബുക്ക് പേജിലിട്ടു. വന്‍സ്വീകരണമാണ് ഈ ചിത്രങ്ങള്‍ക്കു സോഷ്യല്‍ മീഡിയായില്‍ കിട്ടിയത്. കാരണം, അനേകവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരം ചടങ്ങുകള്‍ക്ക് ഈ നഗരം സാക്ഷ്യം വഹിച്ചത്. വയോധികരായ ഏതാനും സന്യാസിനിമാര്‍ മാത്രമുണ്ടായിരുന്ന ഈ മഠം അടച്ചുപൂട്ടലിന്‍റെ വക്കിലായിരുന്നു. അതിനിടെയാണ് മൂന്നു വര്‍ഷം മുമ്പ് ഏതാനും യുവതികള്‍ സന്യാസം സ്വീകരിക്കാന്‍ താത്പര്യപ്പെട്ട് ആശ്രമത്തിലെത്തുന്നത്. അതോടെ ആശ്രമം അടയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും അവരെ സന്യാസാര്‍ത്ഥിനികളായി പ്രവേശിപ്പിക്കുകയുമായിരുന്നു. 27 വയസ്സുള്ളയാളാണ് ഇപ്പോള്‍ സന്യാസവസ്ത്രം സ്വീകരിച്ചത്.

image

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം