Coverstory

തൊഴിലാളികളുടെ നീതിക്കായുള്ള നിലവിളി!

ഡോ. സെദ്രിക് പ്രകാശ് എസ് ജെ

ജനപ്രിയ മാസികയായ ‘ഫ്രണ്ട്‌ലൈനിന്റെ’ പുതിയ ലക്കത്തിൽ (25 ഏപ്രിൽ 2026), ‘നോയിഡയിലെ തൊഴിലാളി സമരങ്ങൾ തൊഴിൽ നിയമങ്ങളുടെ ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളെക്കുറിച്ച് നമ്മോട് എന്താണ് പറയുന്നത്’ എന്ന തലക്കെട്ടോടുകൂടി ചിന്തോദ്ദീപകമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ടി കെ രാജലക്ഷ്മി എഴുതിയ ഈ ലേഖനത്തിന്റെ ചുരുക്കം ഇങ്ങനെയാണ്: “ദേശീയ തലസ്ഥാന മേഖലയിലും പരിസര പ്രദേശങ്ങളിലുമുള്ള വ്യവസായ തൊഴിലാളികളുടെ പ്രതിഷേധങ്ങളും, അതിനെത്തുടർന്നുണ്ടായ അക്രമങ്ങളും പൊലീസ് അതിക്രമങ്ങളും വ്യക്തമാക്കുന്നത് പുതിയ തൊഴിൽ നിയമങ്ങൾ നൽകിയ വാഗ്ദാനങ്ങൾ പൊള്ളയായിരുന്നുവെന്നും താഴെത്തട്ടിൽ യാതൊരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല എന്നുമാണ്.”

ലേഖനത്തിന്റെ ആദ്യ ഖണ്ഡികയിൽ തന്നെ കാര്യങ്ങൾ വ്യക്തമാണ്: “ഇതൊന്ന് പൊട്ടിത്തെറിക്കാൻ കാത്തിരിക്കുകയായിരുന്നു, എപ്പോൾ എന്നത് മാത്രമായിരുന്നു ചോദ്യം. ദേശീയ തലസ്ഥാന മേഖലയിലെ (NCR) വ്യവസായ പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ മിന്നുന്ന പുറംമോടിക്ക്, അതിനുള്ളിലെ തൊഴിലാളികളുടെ തിളച്ചുമറിയുന്ന കോപത്തെ അധികകാലം മറച്ചുവയ്ക്കാൻ കഴിയില്ലായിരുന്നു. തൊഴിലാളികളുടെ ചെറിയ നിരാശകൾ ഒരു അഗ്നിപർവത സ്ഫോടനത്തിന്റെ ശക്തിയോടെ പൊട്ടിത്തെറിച്ചപ്പോൾ, തൊഴിലുടമകളുടെ ദ്രോഹ നടപടികളും അതിന് കൂട്ടുനിൽക്കുന്ന സർക്കാരുകളുടെ സമീപനവും അതിന് കൂടുതൽ ആക്കം കൂട്ടി. പിന്നെ ഒന്നിനും അതിനെ തടയാൻ കഴിഞ്ഞില്ല...

അങ്ങനെ, ഏപ്രിൽ പകുതിയോടെ ഉത്തർപ്രദേശിലെ നോയിഡയിലുള്ള (ന്യൂ ഓഖ്‌ല ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി) വ്യവസായ മേഖലയിൽ പണിമുടക്കിക്കൊണ്ട് തൊഴിലാളികൾ തങ്ങളുടെ ഫാക്ടറികളിൽ നിന്ന് കൂട്ടത്തോടെ പുറത്തിറങ്ങി. ഭരണകൂടം തങ്ങളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്നും കടുത്ത പ്രതികാര നടപടികൾ ഉണ്ടാകുമെന്നും പൂർണ്ണ ബോധ്യമുള്ളപ്പോൾ തന്നെയായിരുന്നു അവരുടെ ഈ നീക്കം. എന്നാൽ അത് തൊഴിലാളികൾക്ക് പൂർണ്ണമായും അവരുടേതായ ഒരു നിമിഷമായിരുന്നു, സമരം ബാധിക്കാത്ത ഒരു ഫാക്ടറിയും അവിടെയുണ്ടായിരുന്നില്ല... ആസൂത്രിതമായ ഒരു നീക്കമോ, ട്രേഡ് യൂണിയന്റെ നേരിട്ടുള്ള ഇടപെടലോ ഇല്ലാതിരുന്നിട്ടും അതൊരു മാന്ത്രികവിദ്യ പോലെയാണ് സംഭവിച്ചത്.”

2025 നവംബർ 21 മുതലാണ് സർക്കാർ പുതിയ നാല് തൊഴിൽ നിയമങ്ങൾ (വേതനം, വ്യവസായ ബന്ധങ്ങൾ, സാമൂഹിക സുരക്ഷ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവ) നടപ്പിലാക്കാൻ തുടങ്ങിയത്. സാധാരണ പൗരന്മാരും ട്രേഡ് യൂണിയനുകളും പ്രതിപക്ഷ പാർട്ടികളും ഇതിനെ ‘തൊഴിലാളി വിരുദ്ധം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ നിയമങ്ങൾ കോർപ്പറേറ്റ് മേഖലയ്ക്കാണ് കൂടുതൽ ഗുണം ചെയ്യുന്നതെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു.

ചില ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 82 ഫാക്ടറികളിലെ തൊഴിലാളികളാണ് പണിമുടക്കിയത്. പ്രതിമാസം വെറും 11,000 മുതൽ 12,000 രൂപ വരെയുള്ള തുച്ഛമായ വേതനത്തിന്, യാതൊരു സുരക്ഷയുമില്ലാത്ത സാഹചര്യങ്ങളിൽ ആഴ്ചയിൽ ഏഴു ദിവസവും 12 മണിക്കൂർ വീതം ജോലി ചെയ്യേണ്ടി വരുന്നതിനെതിരെയായിരുന്നു അവരുടെ പ്രതിഷേധം.

2025 നവംബർ 21 മുതലാണ് സർക്കാർ പുതിയ നാല് തൊഴിൽ നിയമങ്ങൾ (വേതനം, വ്യവസായ ബന്ധങ്ങൾ, സാമൂഹിക സുരക്ഷ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടവ) നടപ്പിലാക്കാൻ തുടങ്ങിയത്. സാധാരണ പൗരന്മാരും ട്രേഡ് യൂണിയനുകളും പ്രതിപക്ഷ പാർട്ടികളും ഇതിനെ ‘തൊഴിലാളി വിരുദ്ധം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ നിയമങ്ങൾ കോർപ്പറേറ്റ് മേഖലയ്ക്കാണ് കൂടുതൽ ഗുണം ചെയ്യുന്നതെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. ‘ഹയർ ആൻഡ് ഫയർ’ നയം, പണിമുടക്കാനുള്ള അവകാശം വെട്ടിച്ചുരുക്കൽ, ഫിക്സഡ് ടേം എംപ്ലോയ്‌മെന്റിന്റെ (FTE) വിപുലീകരണം, സുരക്ഷയും ക്ഷേമവും ലഘൂകരിക്കൽ എന്നിവയാണ് ഇതിലെ പ്രധാന തൊഴിലാളി വിരുദ്ധ വശങ്ങൾ.

തങ്ങളുടെ ദുസ്സഹമായ ജീവിതാവസ്ഥകൾക്കെതിരെ നോയിഡയിലെ തൊഴിലാളികൾ കൂട്ടത്തോടെ തെരുവിലിറങ്ങിയത് ഇതിനൊരു വലിയ ഉദാഹരണമാണ്! ഉത്തർപ്രദേശ് സർക്കാർ 21% വേതന വർദ്ധന പ്രഖ്യാപിച്ചെങ്കിലും, അത് അപര്യാപ്തമാണെന്നാണ് തൊഴിലാളികളും യൂണിയനുകളും നിലപാടെടുത്തത്. അക്രമത്തിൽ പങ്കെടുത്തുവെന്നാരോപിച്ച് ആയിരക്കണക്കിന് ആളുകൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രതീക്ഷിച്ചതുപോലെ തന്നെ, മാധ്യമങ്ങൾ നോയിഡയിലെ തൊഴിലാളികളുടെ ദുരവസ്ഥയോ അവരുടെ പ്രതിഷേധങ്ങളോ വാർത്തയാക്കിയില്ല. ഇന്ത്യയിലെ സാധാരണ തൊഴിലാളികളുടെ, പ്രത്യേകിച്ച് ദിവസക്കൂലിക്കാരുടെയും കുടിയേറ്റ തൊഴിലാളികളുടെയും ജീവിതാവസ്ഥ ഇന്നും വളരെ ദയനീയമാണ്; അവരിൽ ഭൂരിഭാഗവും ചൂഷകരും അഴിമതിക്കാരുമായ തൊഴിലുടമകളുടെ കാരുണ്യത്തിലാണ് ജീവിച്ചുപോകുന്നത്.

തൊഴിലാളികൾക്ക് പലപ്പോഴും അർഹമായ വേതനം നിഷേധിക്കപ്പെടുകയും, കൂടുതൽ സമയം ജോലി ചെയ്യാൻ അവർ നിർബന്ധിതരാകുകയും ചെയ്യുന്നു. പലർക്കും നിയമന രേഖകൾ ലഭിക്കാറില്ല, നിർബന്ധമായും പാലിക്കേണ്ട ‘സേവന വ്യവസ്ഥകൾ’ അവിടെ നടപ്പിലാക്കപ്പെടുന്നുമില്ല. ഇന്ത്യയിൽ ട്രേഡ് യൂണിയനുകൾ ഇന്ന് ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് കാലഘട്ടം തൊഴിലാളിവർഗത്തിന്റെ ദയനീയമായ അവസ്ഥ കൂടുതൽ വ്യക്തമായി തുറന്നുകാട്ടി.

മെയ് മാസം ആരംഭിക്കുന്നത് തന്നെ ‘അന്താരാഷ്ട്ര തൊഴിലാളി ദിന’ത്തോടെയാണ്. ലോകമെമ്പാടുമുള്ള തൊഴിലാളികളെ ആദരിക്കുന്നതിനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, ചൂഷണത്തിനെതിരെ പോരാടുന്നതിനുമാണ് ഈ ദിനം പ്രധാനമായും സമർപ്പിച്ചിരിക്കുന്നത്.

തൊഴിലാളികളുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി കത്തോലിക്കാ സഭ എക്കാലവും നിരന്തരം ശബ്ദമുയർത്തിയിട്ടുണ്ട്. 1891 മെയ് 15-ന്, ആധുനിക കത്തോലിക്കാ സാമൂഹിക പ്രബോധനങ്ങളുടെ അടിസ്ഥാന രേഖയായി കണക്കാക്കപ്പെടുന്ന തന്റെ വിപ്ലവകരമായ ചാക്രികലേഖനം, ‘റേരും നൊവാരും’ (‘പുതിയ കാര്യങ്ങളെക്കുറിച്ച്’) ലിയോ പതിമൂന്നാമൻ മാർപാപ്പ ലോകത്തിന് നൽകി. വ്യവസായ വിപ്ലവകാലത്തെ തൊഴിലാളിവർഗത്തിന്റെ ദുരവസ്ഥയെക്കുറിച്ചാണ് ഈ ചാക്രികലേഖനം പ്രധാനമായും സംസാരിച്ചത്. തൊഴിലാളികളുടെ അന്തസ്സ്, യൂണിയനുകൾ രൂപീകരിക്കാനുള്ള അവകാശം, ന്യായമായ വേതനം എന്നിവയ്ക്കായി വാദിച്ച ഈ രേഖ, സ്വകാര്യസ്വത്തിനെ സംരക്ഷിക്കുകയും എന്നാൽ സോഷ്യലിസത്തെയും അനിയന്ത്രിതമായ മുതലാളിത്തത്തെയും ഒരേസമയം നിരാകരിക്കുകയും ചെയ്തു.

1981 സെപ്റ്റംബർ 14-ന് പുറത്തിറക്കിയ തന്റെ ‘ലബോറെം എക്സെർസെൻസ്’ (മാനുഷിക അധ്വാന ത്തെക്കുറിച്ച്) എന്ന ചാക്രികലേഖനത്തിൽ ജോൺ പോൾ മാർപാപ്പ ഇങ്ങനെ എഴുതുന്നു: “ജോലി ചെയ്യുന്നവരുടെ അന്തസ്സിലേക്കും അവകാശങ്ങളി ലേക്കും എപ്പോഴും ശ്രദ്ധ ക്ഷണിക്കുന്നതും, ആ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളെ അപലപിക്കുന്നതും, മനുഷ്യന്റെയും സമൂഹ ത്തിന്റെയും യഥാർത്ഥ പുരോഗതി ഉറപ്പാക്കുന്നതി നായി സാമൂഹിക മാറ്റങ്ങൾക്ക് വഴികാട്ടുന്നതും സഭ അവളുടെ കടമയായി കണക്കാക്കുന്നു.”

പിന്നീട്, ‘റേരും നൊവാരും’ എന്നതിന്റെ ചരിത്രപരമായ വാർഷികം അനുസ്മരിക്കുന്നതിനായി 1991 മെയ് 1-ന് അദ്ദേഹം ‘ചെന്റസിമസ് അന്നുസ്’ (‘നൂറാം വർഷം’) എന്ന പേരിൽ മറ്റൊരു ചാക്രിക ലേഖനം കൂടി പ്രഖ്യാപിച്ചു. ഇത് ‘റേരും നൊവാരും’ നൽകിയ അടിസ്ഥാന വീക്ഷണങ്ങളെ ആവർത്തി ച്ചുറപ്പിക്കുകയും, ലേബർ യൂണിയനുകൾ ഉൾപ്പെടെയുള്ള സംഘടനകൾ രൂപീകരിക്കാനുള്ള അവകാശവും സ്വകാര്യ സ്വത്തവകാശങ്ങളുടെ സംരക്ഷണവും അടക്കമുള്ള സാമൂഹിക-സാമ്പത്തിക നീതിയുടെ വിഷയങ്ങൾ കൂടുതൽ വ്യക്തമാക്കുകയും ചെയ്തു. ഈ ദിവസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട്, കത്തോലിക്കാ സഭ മെയ് ദിനം തൊഴിലാളിയായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളായി ആഘോഷിക്കുന്നു. വിശുദ്ധ യൗസേപ്പിതാവിനെ തൊഴിലാളികളുടെ മധ്യസ്ഥനായി ആദരിക്കുന്നതിനും മനുഷ്യധ്വാനത്തിന്റെ മഹത്വം ആഘോഷി ക്കുന്നതിനുമായി 1955-ൽ പയസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് ഈ തിരുനാൾ സ്ഥാപിച്ചത്.

ഒരു വർഷം മുമ്പ്, മെയ് 8-ന് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ലിയോ പതിനാലാമൻ മാർപാപ്പ തിരഞ്ഞെടുക്ക പ്പെടുകയും മെയ് 18-ന് അദ്ദേഹം സ്ഥാനമേൽക്കുകയും ചെയ്തു. ഈ പേര് തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിക്കാൻ എനിക്ക് നിരവധി കാരണ ങ്ങളുണ്ട്. എന്നാൽ പ്രധാന കാരണം, ലിയോ പതിമൂന്നാമൻ മാർപാപ്പ തന്റെ ചരിത്രപരമായ ‘റേരും നൊവാരും’ എന്ന ചാക്രികലേഖന ത്തിലൂടെ ഒന്നാം മഹാ വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്തു എന്നതാണ്. മനുഷ്യന്റെ അന്തസ്സിനും നീതിക്കും തൊഴിലിനും പുതിയ വെല്ലുവിളികൾ ഉയർത്തുന്ന മറ്റൊരു വ്യാവസായിക വിപ്ലവത്തിനും നിർമ്മിത ബുദ്ധിയുടെ (AI) കടന്നുവരവിനും മറുപടിയായി സഭ ഇന്ന് തന്റെ സാമൂഹിക പ്രബോധനങ്ങളുടെ കലവറ എല്ലാവർക്കുമായി തുറന്നുവയ്ക്കുന്നു.”

തൊഴിലാളികൾ ഒന്നിക്കണം! നീതിക്കായുള്ള അവരുടെ നിലവിളിക്ക് നാം കാതോർക്കണം! തൊഴിലാളികൾക്ക് മികച്ച തൊഴിൽ സാഹചര്യങ്ങളും, ന്യായമായ വേതനവും, കൃത്യമായ ജോലി സമയവും, എല്ലാറ്റിനുമുപരിയായി അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു!

കൂടുതൽ അന്തസ്സുള്ളതും നീതിപൂർവകവും മാനുഷികവുമായ ജീവിതത്തിനായി തൊഴിലാളി കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കത്തോലിക്കാ സഭ എക്കാലവും ഉറച്ചു നിൽക്കുന്നു. യംഗ് ക്രിസ്ത്യൻ വർക്കേഴ്സിന്റെ സ്ഥാപകനായ കർദിനാൾ ജോസഫ് കർഡിജൻ (1882-1967), തൊഴിലാളികളുടെ ദുരവസ്ഥയിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കാനും, ‘റേരും നൊവാരും’ നൽകിയ പഠനങ്ങൾ സഭയുടെ ജീവിതത്തിലും ദൗത്യത്തിലും മുഖ്യധാരയിലെത്തിക്കാനും അശ്രാന്തം പരിശ്രമിച്ചു.

ലിയോ പതിമൂന്നാമൻ മാർപാപ്പ തന്റെ ‘റേരും നൊവാരും’ എന്ന ലേഖനത്തിൽ വളരെ ശക്തമായി തന്നെ പറയുന്നുണ്ട്: “പണമുണ്ടാ ക്കാനുള്ള വെറും ഉപകരണങ്ങളായി മനുഷ്യരെ ഉപയോഗിക്കുന്ന അത്യാഗ്രഹികളുടെ ക്രൂരതകളിൽ നിന്ന്, കഷ്ടപ്പെടുന്ന അധ്വാന വർഗത്തെ നാം രക്ഷിച്ചേ തീരൂ. അമിതമായ ഭാരമേൽപ്പിച്ച് മനുഷ്യരെ ഞെരുക്കുന്നത് ഒരിക്കലും നീതിയോ മാനുഷികമോ അല്ല.”

ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം: തൊഴിലാളികൾ ഒന്നിക്കണം! നീതിക്കായുള്ള അവരുടെ നിലവിളിക്ക് നാം കാതോർ ക്കണം! തൊഴിലാളികൾക്ക് മികച്ച തൊഴിൽ സാഹചര്യങ്ങളും, ന്യായമായ വേതനവും, കൃത്യമായ ജോലി സമയവും, എല്ലാറ്റിനുമുപരിയായി അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു!

മാര്‍പാപ്പായുടെ പുസ്തകം പ്രസിദ്ധീകരിച്ചു

വി. യോഹന്നാൻ - Chap.8 [2of3]

വിശുദ്ധ നാട്ടില്‍ ക്രൈസ്തവരുടെ എണ്ണം കുറയുന്നു

താപസാന്ദ്രതയുടെ പിടിയിൽ കേരളം

യുദ്ധഭൂമികളില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരെ പാപ്പാ അനുസ്മരിച്ചു