Coverstory

ഗ്രേറ്റ് നിക്കോബാർ ദ്വീപ് ഹോളിസ്റ്റിക് ഡെവലപ്മെന്റ് പ്രോജക്ട് എന്തുകൊണ്ട് സംശയിക്കപ്പെടുന്നു?

ജോസഫ് ആന്റണി

“ഇന്ന് ഞാൻ ഗ്രേറ്റ് നിക്കോബാറിലൂടെ സഞ്ചരിച്ചു... എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അസാധാരണമായ വനങ്ങളാണിവ. ഓർമ്മയേക്കാൾ പഴക്കമുള്ള മരങ്ങൾ. തലമുറകളെടുത്തു വളർന്ന വനങ്ങൾ. ഈ ദ്വീപിലെ ജനങ്ങൾ - ആദിവാസി സമൂഹങ്ങളും കുടിയേറ്റക്കാരും - ഒരുപോലെ മനോഹരമാണ്, പക്ഷേ അവരുടേതായത് അവരിൽ നിന്ന് കൊള്ളയടിക്കപ്പെടുകയാണ്. സർക്കാർ ഇവിടെ ചെയ്യുന്നതിനെ “പദ്ധതി” എന്ന് വിളിക്കുന്നു.

ഞാൻ കണ്ടത് ഒരു പദ്ധതിയല്ല. കോടാലിക്ക് അടയാളപ്പെടുത്തിയ ദശലക്ഷക്കണക്കിന് മരങ്ങളാണിത്. മരിക്കാൻ വിധിക്കപ്പെട്ട 160 ചതുരശ്ര കിലോമീറ്റർ മഴക്കാടാണിത്. അവരുടെ വീടുകൾ തട്ടിയെടുക്കുമ്പോൾ അവഗണിക്കപ്പെട്ട സമൂഹങ്ങളാണിത്. ഇത് വികസനമല്ല. ഇത് വികസനത്തിന്റെ ഭാഷയിൽ നടത്തുന്ന കൊള്ളയും നാശവുമാണ്.

“അതിനാൽ ഞാൻ അത് വ്യക്തമായി പറയും, ഞാനത് തുടർന്നും പറയും. ഗ്രേറ്റ് നിക്കോബാറിൽ നടക്കുന്നത് നമ്മുടെ ജീവിതകാലത്ത് ഈ രാജ്യത്തിന്റെ പ്രകൃതി, ഗോത്ര പൈതൃകത്തിനെതിരെ നടന്ന ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ്, ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഒന്നാണ്. ഇത് നിർത്തണം. ഇന്ത്യക്കാർ ഞാൻ കണ്ടത് കാണാൻ തീരുമാനിച്ചാൽ ഇത് നിർത്താം.” കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ശ്രീ. രാഹുൽ ഗാന്ധി ഇന്ത്യയുടെ തെക്കുകിഴക്കേ അതിർത്തിയിലുള്ള ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിൽ ഉൾപ്പെട്ട നിക്കോബാർ ദ്വീപ് സന്ദർശിച്ചശേഷം ഇന്ത്യയിലെ ജനങ്ങളോട് പറഞ്ഞ വാക്കുകളാണ്.

കേന്ദ്ര സർക്കാർ 96,000 കോടിയിലേറെ രൂപ ചിലവിട്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ നിന്നും 1600 കിലോമീറ്ററോളം ദൂരെ ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ മഹാ സമുദ്രത്തി നടുത്തായി സ്ഥിതി ചെയ്യുന്ന ഏറെ പരിസ്ഥിതി പ്രാധാന്യ മുള്ളതും പരിസ്ഥിതി ലോലവുമായ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന അതി ബൃഹത്തായ ഗ്രേറ്റ് നിക്കോബാർ ദ്വീപ് ഹോളിസ്റ്റിക് ഡെവലപ്മെന്റ് പ്രോജക്ട് പദ്ധതിയെക്കുറിച്ച് ലോകമൊട്ടാകെയുള്ള പരിസ്ഥിതി ശാസ്ത്രജ്ഞരും നരവംശ ശാസ്ത്രജ്ഞരും വളരെ ആശങ്കയോടെ കേട്ട ഈ വാക്കുകൾ എത്രത്തോളം ഗൗരവത്തോടെയാണ് ഇന്ത്യയിലെ പൊതുസമൂഹം എടുത്തത് എന്നറിയില്ല. മോദി സ്തുതിപാഠകരും മോദി മീഡിയായും നമ്മുടെ രാജ്യത്തെ അഭിനവ രാജ്യസ്നേഹികളും ഇതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ അപമാനിച്ചും അപഹസിച്ചും രാജ്യവിരുദ്ധൻ, ചൈനാ ചാരൻ തുടങ്ങിയ അധിക്ഷേപങ്ങൾ നടത്തി മത്സരിച്ച് ആക്രമിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. എന്താണ് രാഹുൽ ഗാന്ധി ഉയർത്തിയ പ്രശ്നം? രാഷ്ടീയ മുൻവിധികളില്ലാതെ രാജ്യ താൽപര്യത്തെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, സ്വതന്ത്രവും നിഷ്പക്ഷവും ശാസ്ത്രീയവുമായി വേണം ഈ പ്രശ്നത്തെ കാണേണ്ടത്.

ഒരിക്കലും പരിഹരിക്കാൻ കഴിയാത്തത്ര ദൂരവ്യാപകമായ പാരിസ്ഥിതിക ദോഷങ്ങൾ ഉണ്ടാക്കും എന്നു മാത്രമല്ല ഇത്ര ഭീമമായ മുതൽ മുടക്കോടെ ബൃഹത്തായ ഈ പദ്ധതി ഈ ദ്വീപിൽ നടപ്പിലാക്കുന്നത് ഒട്ടും തന്നെ ലാഭകരമോ പ്രയോജനപ്രദമോ ആയിരിക്കില്ല എന്നു മാത്രമല്ല ഈ ഭൂപ്രദേശത്തിനു താങ്ങാനും കഴിയില്ല.

ഇന്ത്യയുടെ ഏറ്റവും തെക്കു കിഴക്കു ഭാഗത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കേ തീരത്തു നിന്നും ഏകദേശം 1400 മുതൽ 1700 കിലോമീറ്റർ ദൂരത്തായി തെക്കു വടക്ക് കിടക്കുന്ന വളരെ പരിസ്ഥിതി പ്രാധാന്യമുള്ളതും പ്രാചീന ഗോത്ര മനുഷ്യ വർഗമുൾപ്പെടെ ഒട്ടേറെ ജൈവ വൈവിദ്ധ്യ മുള്ള ജീവിവർഗങ്ങളുടെ ആവാസ വ്യവസ്ഥ നില നിൽക്കുന്ന ഒരു പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹം. ഭൂമിശാസ്ത്രപരമായും നയതന്ത്രപരമായും വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ഈ ദ്വീപുകൾ.

572 ദ്വീപുകളുള്ള ആന്റമാൻ ദ്വീപ സമൂഹത്തിലെ 38 ദ്വീപുകളിൽ മാത്രമാണ് ജനവാസമുള്ളത്. ഇന്ന് ഭൂമുഖത്ത് ഏകദേശം ഇരുനൂറിൽ താഴെ മാത്രം മനുഷ്യരുള്ള സെന്റിനൽ എന്ന അതിപുരാതനമായ ആദിവാസി ഗോത്രസമൂഹം താമസിക്കുന്ന സെന്റിനൽ ദ്വീപ്, ഈ ദ്വീപ് സമൂഹത്തിൽ ഉൾപ്പെട്ടതാണ്. ആർക്കും പ്രവേശനമില്ലാത്ത തികച്ചും ഒറ്റപ്പെട്ട ഒരു ദ്വീപാണ് സെന്റിനൽ ദ്വീപ്.

കേവലം 166.10 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രേറ്റർ നിക്കോബാർ ദ്വീപ് പ്രത്യേക സംരക്ഷിത പ്രദേശ മാണ്. 22 പ്രധാന ദ്വീപുകൾ ഉള്ളതിൽ, 12 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളവ. ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യയിലെ രണ്ട് ദേശീയ ഉദ്യാനങ്ങളായ കാംബെൽ ബേ നാഷണൽ പാർക്ക്, ഗലാത്തിയ നാഷണൽ പാർക്ക് എന്നിവ ഉൾപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയുടെ (യുനെസ്കോ) മാൻ ആന്റ് ദി ബയോസ്ഫിയർ പ്രോഗ്രാമിന് കീഴിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നവയാണ് ഈ ബയോസ്ഫിയർ റിസർവുകൾ. ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളും അതുല്യമായ തീരദേശ ആവാസവ്യവസ്ഥയും അടങ്ങുന്ന ഗ്രേറ്റ് നിക്കോബാർ ബയോസ്ഫിയർ റിസർവ്, വംശനാശഭീഷണി നേരിടുന്ന ജീവികൾ ഉൾപ്പെടെ നിരവധി വന്യജീവികളുടെയും സമുദ്രജീവികളുടെയും ആവാസ കേന്ദ്രമാണ്. ഇതെല്ലാം കൂടാതെ ദ്വീപിലെ തദ്ദേശീയ ഗോത്രങ്ങളുടെ നിലനിൽപ്പും നിർദിഷ്ട പദ്ധതിയാൽ ഭീഷണിയിലാണ്.

ദ്വീപിനു ചുറ്റുമുള്ള കണ്ടൽകാടുകൾ ആ മേഖലയിലെ മത്സ്യസമ്പത്തിന്റെ വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ലോകത്തിലെ ഏറ്റവും പ്രാകൃതവും ജൈവ വൈവിധ്യവുമുള്ള വനങ്ങൾ നിക്കോബാർ ദ്വീപുകളിൽ കാണപ്പെടുന്നു. അവയുടെ ഉഷ്ണമേഖലാ സ്ഥാനവും കനത്ത മഴയും (തെക്കു പടിഞ്ഞാറൻ, വടക്കുകിഴക്കൻ മൺസൂൺ എന്നിവ ലഭിക്കുന്നതിനാൽ) കാരണം ദ്വീപുകൾ ഏതാണ്ട് പൂർണ്ണമായും പച്ചപ്പ് നിറഞ്ഞതാണ്.

ഭൂമികുലുക്കം, സുനാമി സാദ്ധ്യതകൾ വളരെയേറെയുള്ള ഒരു പ്രദേശമാണ് ഇവിടം. 2004-ലെ സുനാമി നിക്കോബാർ ദ്വീപിൽ വളരയേറെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. തിരേദശത്തുണ്ടായിരുന്ന കണ്ടൽക്കാടുകളുടേയും മഴക്കാടുകളുടേയും സാന്നിദ്ധ്യമാണ് ദ്വീപിനെ അൽപ്പമെങ്കിലും സംരക്ഷിച്ചത്.

വംശനാശ ഭീഷണി നേരിടുന്ന പ്രധാന ജന്തുജാലങ്ങളിൽ നിക്കോബാർ ദ്വീപിൽ മാത്രം കാണപ്പെടുന്ന ജയന്റ് റോബർ ക്രാബ്, നിക്കോബാർ ലോംഗ്-ടെയിൽഡ് മക്കാക്ക്, തുറമുഖ വികസനത്തിനായി നിശ്ചയിച്ചിട്ടുള്ള ഗലാത്തിയ ഉൾക്കടലിനെ കൂടുകെട്ടൽ സ്ഥലമായി ഉപയോഗിക്കുന്ന ഭീമൻ ലെതർബാക്ക് കടലാമ എന്നിവ ഉൾപ്പെടുന്നു. 100 ദശലക്ഷം വർഷത്തിനിടയിൽ വളരെ കുറച്ച് മാത്രം പരിണാമം സംഭവിച്ചതും ഏറ്റവും വലുതും വ്യാപകവുമായ കടൽ കടലാമ ഇനമായ ഈ ആമകൾ 1972-ലെ ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്നു. ഇവിടെ വളരുന്ന ഏതാണ്ട് 14 ശതമാനത്തോളം സസ്യങ്ങൾ ലോകത്ത് ഇവിടെ മാത്രമേ കാണപ്പെടുന്നുള്ളൂ. ദ്വീപ് പരിസ്ഥിതിയുമായി ആഴത്തിൽ ബന്ധപ്പെട്ടു ജീവിക്കുന്ന ഷോമ്പൻ, നിക്കോബാറീസ് ആദിവാസി ഗോത്ര വിഭാഗങ്ങളുടെ നിലനിൽപ്പിനെ ഈ പദ്ധതി വളരെ ഗുരുതരമായി ബാധി ക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗ മായി ഉഷ്ണമേഖലാ വനമേഖലയിൽ നിന്നും പത്തുലക്ഷത്തിലധികം വൃക്ഷങ്ങളാണ് മുറിച്ചു മാറ്റുന്നതി നായി മാർക്ക് ചെയ്തിരിക്കുന്നത്. മുറിച്ചു മാറ്റപ്പെടുന്ന വൃക്ഷങ്ങൾക്കു പകരമായി പുതിയ വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുമെന്നാണ് പദ്ധതി രേഖയിൽ പറഞ്ഞിരിക്കുന്നത്. ഇത് എത്രത്തോളം പ്രായോഗികമാണ് എന്നു കണ്ടറിയണം. ഭൂകമ്പ സാധ്യത, സുനാമി, അഗ്നിപർവത സ്ഫോടനങ്ങൾ തുടങ്ങിയ പ്രകൃതി ക്ഷോഭ സാദ്ധ്യതകൾ ഏറ്റവും കൂടുതലുള്ള തെക്കു കിഴക്കൻ ഏഷ്യയിൽ ഉൾപ്പെട്ട ഇൻഡോനേഷ്യയിലെ സുമാത്രയിൽ നിന്ന് ഏക ദേശം 150 കിലോമീറ്റർ (93 മൈൽ) മാത്രമാണ് നിക്കോബാർ ദ്വീപുകളുടെ തെക്കേ അറ്റമായ ഇന്ദിര പോയിന്റിലേക്കുള്ള ദൂരം.

ഈ പദ്ധതിക്കായി ആകെ വേണ്ടത് 166.10 സ്ക്വയർ കിലോമീറ്റർ ഭൂ പ്രദേശമാണെന്നാണ് പ്രാഥമികമായി കണക്കാക്കിയിരി ക്കുന്നത്. അതിൽ 130.75 സ്ക്വയർ കിലോമീറ്റർ പ്രദേശവും അത്യപൂർവ മായ വലിയ വൃക്ഷനിബിഢമായ സംരക്ഷിത മഴക്കാടുകളാണ്.

ഒരിക്കലും പരിഹരിക്കാൻ കഴി യാത്തത്ര ദൂരവ്യാപകമായ പാരിസ്ഥി തിക ദോഷങ്ങൾ ഉണ്ടാക്കും എന്നു മാത്രമല്ല ഇത്ര ഭീമമായ മുതൽ മുടക്കോടെ ബൃഹത്തായ ഈ പദ്ധതി ഈ ദ്വീപിൽ നടപ്പിലാക്കു ന്നത് ഒട്ടും തന്നെ ലാഭകരമോ പ്രയോജനപ്രദമോ ആയിരിക്കില്ല എന്നു മാത്രമല്ല ഈ ഭൂപ്രദേശത്തി നു താങ്ങാനും കഴിയില്ല എന്നാണ് ഇതു സംബന്ധിച്ച വിദഗ്ദ്ധർ തന്നെ നൽകുന്ന മുന്നറിയിപ്പുകൾ. 2024 ഫെബ്രുവരിയിൽ, ലോകമെമ്പാടും നിന്നുള്ള പരിസ്ഥിതി പ്രവർത്തകർ നരവംശശാസ്ത്ര വിദഗ്ദ്ധർ എന്നിവർ ചേർന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനോട് പദ്ധതി നടപ്പാക്കരു തെന്ന് അഭ്യർത്ഥിച്ചിരുന്നു. ഷോംപെൻസ് എന്ന ആദിവാസ ഗോത്രത്തെ വംശനാശത്തിലേക്ക് നയിച്ചേക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകി. ചോദ്യം ചോദിക്കുന്നവരെ രാജ്യദ്രോഹികളും വികസന വിരോധികളുമാണെന്നു പ്രചരിപ്പിക്കുകയാണ് ഇന്ത്യയിലെ ഭരണകൂടവും മോദി സ്തുതിപാഠ കരും മോദി മീഡിയയും.

എന്താണ് ഗ്രേറ്റ് നിക്കോബാർ ദ്വീപ് ഹോളിസ്റ്റിക് ഡെവലപ്മെന്റ് പ്രോജക്ട് ഗ്രേറ്റ് നിക്കോബാർ ദ്വീപ് ഹോളിസ്റ്റിക് ഡെവലപ്മെന്റ് പ്രോജക്ട് പദ്ധതിക്ക് മൂന്ന് ഘട്ടങ്ങളുണ്ട്.

1) ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ (ICTT) : തിരക്കേറിയ കിഴക്ക്-പടിഞ്ഞാറൻ അന്താരാഷ്ട്ര ഷിപ്പിംഗ് പാതയിലേക്കുള്ള ദ്വീപിന്റെ സാമീപ്യം പ്രയോജനപ്പെടുത്തി വലിയ ചരക്ക് കപ്പലുകൾ, കണ്ടെ യ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു മെഗാ-പോർട്ട്.

2) ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം: സൈനിക, സിവിൽ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളം.

3) ടൗൺഷിപ്പും പവർ പ്ലാന്റും: പുതിയ അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു ആധു നിക “സ്മാർട്ട് സിറ്റി”യും ഗ്യാസ്, സോളാർ അധിഷ്ഠിത പവർ പ്ലാന്റും വികസനത്തിൽ ഉൾപ്പെടുന്നു.

ഈ പദ്ധതിയിൽ ഒന്നാമത്തേത് അന്തർദേശീയ കപ്പൽ ഗതാഗത പാതയുടെ സമീപമുള്ള നിക്കോ ബാർ ദ്വീപിന്റെ തെക്കുകിഴക്കൻ തീരത്തെ ഗലാത്തിയ ബേയിൽ നിർമ്മിക്കുന്ന ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ (ICTT) ആണ്. ഇപ്പോൾ തന്നെ ഈ സമുദ്ര പാതയിൽ നിക്കോബാർ ദ്വീപിനോട് അടു ത്തായി വലിയ വിപുലമായ അടിസ്ഥാന സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കൊളംബോ തുറമുഖവും, സിങ്കപ്പൂർ തുറമുഖവും ഉണ്ട്. കൂടാതെ വലിയ അടിസ്ഥാന സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച നമ്മുടെ വിഴിഞ്ഞം തുറമുഖവും ഉള്ളപ്പോൾ, നിക്കോബാർ ദ്വീപിൽ പരിമിതമായ സ്ഥലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡ ത്തിൽ നിന്നും 1600 കിലോമീറ്റർ ദൂരത്തിൽ വൻകരകളൊന്നുമായി ബന്ധ പ്പെടാനുള്ള റയിൽ റോഡ് സൗകര്യങ്ങളൊ ന്നുമില്ലാതെ, ചരക്ക് ഗതാഗതത്തിന് വിലകൂടിയ ഫീഡർ കപ്പലുകളെ മാത്രം ആശ്രയിക്കേണ്ടിവരുന്ന ഒരു വലിയ ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ (ICTT) തുടങ്ങുന്നതിന്റെ പ്രസക്തിയും പ്രയോജ നവും എന്താണെന്നു ഈ മേഖലയിലെ വിദഗ്ധർ പോലും സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.

രണ്ടാമതായി, സ്ഥാപിക്കാനുദ്ദേശിക്കുന്ന ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം സൈനിക ആവശ്യങ്ങൾക്കായി സുസജ്ജ മായ ഒരു വിമാനത്താവളമാണ് സ്ഥാപിക്കു ന്നതെങ്കിൽ മനസ്സിലാക്കാം. പക്ഷേ ഇവിടെ സിവിലിയൻ യാത്രക്കാരെ ഉദ്ദേശിച്ചുള്ള വിമാനത്താവളമാണ് ലക്ഷ്യമിടുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ജോയിന്റ് കമാൻഡിന്റെ കമാൻഡർ-ഇൻ-ചീഫും മുൻ ഇന്ത്യൻ നാവികസേനാ മേധാവിയുമായ അഡ്മിറൽ അരുൺ പ്രകാശ്, ഡൽഹി ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി എന്ന മാസികയോട് പറഞ്ഞത്, ദ്വീപുകളിലെ ഇന്ത്യയുടെ സൈനിക സാന്നിധ്യം ‘അപര്യാപ്തമല്ല’ എന്നും എന്നാൽ ദ്വീപിന്റെ പരിസ്ഥിതിക്ക് ദോഷം വരുത്താതെ അത് ശക്തിപ്പെടു ത്താൻ കഴിയുമെന്നുമാണ്. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കു ന്നതിലൂടെ ഗ്രേറ്റ് നിക്കോബാറിന്റെ പാരിസ്ഥിതികവും നരവംശശാസ്ത്രപരവു മായ സമ്പത്തിനെ തടസ്സപ്പെടുത്താതെ രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് അഡ്മിറൽ പ്രകാശ് അഭിപ്രായപ്പെട്ടിരുന്നു.

96000 കോടി രൂപയോളം മുതൽ മുടക്കുവേണ്ടിവരുന്ന ഈ ബൃഹത് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇപ്പോൾ താല്പര്യമറിയിച്ച് മുന്നോട്ടു വന്നിരിക്കുന്നത് അദാനി ഗ്രൂപ്പാണ്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് അനായാസമായി നൂറ് ശതമാനം തുകയും സമാഹരിക്കാൻ കഴിയുന്നതും പാരിസ്ഥിതികമായ തടസ്സവാദങ്ങളേയും മറ്റും അനായാസം മറികടക്കാനും സർക്കാർ സംവിധാനങ്ങളുടെ നിർലോഭമായ സഹായം ലഭ്യമാകുന്നതിനും ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ അദാനിക്കു മാത്രമേ കഴിയൂ.

യൂറോപ്പിലേക്കും അമേരിക്കയിലേക്കും ആസ്ത്രേലിയയിലേക്കുമൊക്കെയുള്ള യാത്രകൾക്ക് ഇടത്താവളം ഒരുക്കുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് ലക്ഷ്യമിടുന്ന തെങ്കിൽ അതിനുള്ള അതിവിപുല മായ പാർക്കിംഗ് ബേകൾ, കാര്യ ക്ഷമതയോടെ പ്രവർത്തിക്കുന്ന സ്വന്തം അന്താരാഷ്ട്ര വിമാന കമ്പനി, പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ യുള്ള ഹോട്ടൽ സൗകര്യങ്ങൾ ഇവയൊക്കെ ഈ പരിമിതമായ സ്ഥലത്ത് എങ്ങനെ ലാഭകരമായി സജ്ജീകരിച്ച് നടത്തിക്കൊണ്ടു പോകും എന്നത് വലിയൊരു ചോദ്യ മാണ്. തന്നെയുമല്ല അന്താരാഷ്ട്ര വിമാനയാത്രകളുടെ ഇടത്താവളങ്ങ ളായി ഇപ്പോൾ പ്രവർത്തിച്ചുവരുന്ന സിങ്കപ്പൂർ വിമാനത്തവളവും കൊളംബോ വിമാനത്താവളവും അടുത്തു തന്നെയാണ്. അപ്പോൾ തൊട്ടടുത്തു തന്നെ മൂന്നാമത് ഒരെണ്ണം തുടങ്ങുന്നത് ഒരിക്കലും ലാഭകരമായിരിക്കണമെന്നില്ല.

അടുത്തത് സൗരോർജ പവർ പ്ലാന്റും ടൗൺഷിപ്പുമാണ്. അവിടെ വലിയ ഒരു സൗരോർജ പവർ പ്ലാന്റ് സ്ഥാപിക്കണമെങ്കിൽ ഒന്നുകിൽ വനമേഖല വെട്ടിതെളിക്കണം അല്ലെങ്കിൽ സമുദ്രോപരിതലം ഉപയോഗപ്പെടുത്തണം. ഉൾനാടൻ വനങ്ങളിൽ താമസിക്കുന്ന ഷോമ്പൻ ഗോത്ര വിഭാഗത്തിൽപ്പെട്ട വരും തീരപ്രദേശങ്ങളിൽ താമസിക്കുന്ന നിക്കോബാറീസ് ആദിവാസ സമൂഹവും ഇന്ത്യയിലെ പ്രധാന ഭൂപ്രദേശങ്ങളിൽ നിന്നുള്ള, കുടിയേറ്റക്കാരായവരും ഉൾപ്പെടെ ഏതാണ്ട് 40,000-ത്തിൽ താഴെ മാത്രമാണ് ആ ദ്വീപിലെ ജനസംഖ്യ. ഇവർക്കായി വലിയ ഒരു ടൗൺഷിപ്പ് എന്നത് എത്രത്തോളം പ്രായോഗിക മാണ് എന്നു കണ്ടറിയണം.

ഭൂമികുലുക്കം, സുനാമി സാദ്ധ്യത കൾ വളരെയേറെയുള്ള ഒരു പ്രദേശ മാണ് ഇവിടം. 2004-ലെ സുനാമി നിക്കോബാർ ദ്വീപിൽ വളരയേറെ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. തിരേദശത്തുണ്ടായിരുന്ന കണ്ടൽ ക്കാടുകളുടേയും മഴക്കാടുകളു ടേയും സാന്നിദ്ധ്യമാണ് ദ്വീപിനെ അൽപ്പമെങ്കിലും സംരക്ഷിച്ചത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭരണ സിരാകേന്ദ്രവും ബ്രിട്ടീഷ് ഭരണാധികാരികളുടെ താമസസ്ഥലവുമായിരുന്ന റോസ് ഐലന്റ് 1941-ൽ ഉണ്ടായ ശക്ത മായ ഭൂമികുലുക്കത്തിൽ അവിടെയു ണ്ടായിരുന്ന നിർമ്മിതികൾ പൂർണ്ണ മായും തകർന്നു നാമാവശേഷമായി ഒരു പ്രേത നഗരമായി മാറിയത് ഇന്ന് ആൻഡമാൻ സന്ദർശിക്കുന്നവരുടെ ഒരു കാഴ്ചകൂടെയാണ്. ഇങ്ങനെ ഭൂകമ്പ സാധ്യത വളരെ കൂടുതലുള്ള ഒരു സ്ഥലത്ത് ഇത്രയും ബൃഹ ത്തായ നിർമ്മാണങ്ങൾ നടത്തുന്ന തിന്റെ ഉദേശ്യം എന്താണെന്ന് അന്വേഷിക്കേണ്ടതു തന്നെയാണ്. തന്നെയുമല്ല ഏകദേശം 200 സ്ക്വയർ കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ ഭൂപ്രദേശത്ത് ഇത്രയും വിപുല വും ബൃഹത്തുമായ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിർമ്മാണ വസ്തുക്കൾ മുഴുവനും 1400 കിലോമീറ്റർ ദുരെയുള്ള ഇന്ത്യൻ വൻ കരയിൽ നിന്നും എത്തിച്ച് നിർമ്മാണം നടത്തുന്നത് എത്രത്തോളം ലാഭകരമാകും എന്നത് സംശയകരമാണ്.

നാലു വർഷം മുമ്പ് ഈ പദ്ധതി സംബന്ധിച്ച പ്രാരംഭ പ്രവർത്തന ങ്ങൾ തുടങ്ങിയപ്പോൾ തന്നെ പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും ഇതു മൂലം ഉണ്ടാകുന്ന അതീവ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടി കാട്ടുകയും പരാതികൾ കൊടുക്കുകയും ചെയ്തിരുന്നു. പക്ഷേ The National Green Tribunal (NGT) ഇവരുടെ വാദങ്ങളെ തള്ളിക്കളയുകയും 2026 ഫെബ്രുവരി അവസാനം പാരിസ്ഥിതിക അനുമതി നൽകുകയും ചെയ്തു. ഡൽഹിക്ക് അടുത്തുള്ള ഗുരുഗ്രാമിൽ പ്രവർത്തിക്കുന്ന എ ഇ സി ഒ എം (AECOM) ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കിയ സാധ്യതാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ സാമ്പത്തിക വികസനത്തിനായുള്ള നോഡൽ ഏജൻസിയായ NITI ആയോഗിന്റെ (NITI National Institution for Transforming India) നിർദ്ദേശപ്രകാരമാണ് AECOM സാധ്യതാ റിപ്പോർട്ട് തയ്യാറാക്കിയത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിൽ ഒന്നായ സിക്സ് ഡിഗ്രി ചാനലിനോട് അടുത്താണ് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ചൈന, മലേഷ്യ, സിങ്കപ്പൂർ, തായ്.ലാന്റ്, ഇൻഡോനേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള പ്രധാന സമുദ്ര സഞ്ചാര മാർഗമായ മലാക്ക കടലിടുക്കിലേക്ക് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും പ്രവേശിക്കുന്നതി നുള്ള വഴി ഈ ദ്വീപിന് അടുത്തു കൂടെയാണ്. അതുകൊണ്ടു തന്നെ ഈ ദ്വീപ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയേറെ തന്ത്ര പ്രാധാന്യമുള്ളതാണ്. ഈ സമുദ്ര പാത വഴി യാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടെ യ്നർ തുറമുഖമായ ചൈനയുടെ ഷാങ്ഹായ് തുറമുഖം (Port of Shanghai), കൂടാതെ ചൈന യുടെ തന്നെ വളരെ തിരക്കുള്ള തുറമുഖങ്ങ ളായ ഷെൻഷെൻ തുറമുഖം (Port of Shenzhen), നിങ്ബോ-ഷൗഷാൻ തുറമുഖം (Port of Ningbo-Zhoushan) എന്നീ തുറമുഖങ്ങളിലേ ക്കുള്ള കപ്പലുകൾ പ്രധാനമായും സഞ്ചരിക്കു ന്നത്. അറബ് രാജ്യങ്ങളിൽ നിന്ന് ചൈനയുടെ ആവശ്യത്തിനുള്ള നല്ലൊരു ശതമാനം പെട്രോ ളിയം ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നത് ഈ സമുദ്ര പാത വഴിയാണ്. കൂടാതെ യൂറോപ്പു മായുള്ള വ്യാപാരബന്ധങ്ങൾക്കും ചൈനയ്ക്ക് ഈ സമുദ്ര പാത വളരെ നിർണ്ണായകമാണ്. അതുകൊണ്ടു തന്നെ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും മേൽക്കൈ ഉണ്ടാക്കുന്നതിന് ചൈന ശ്രമങ്ങൾ നടത്തുണ്ട്. ഇതിനെ നിയന്ത്രിക്കുന്നതിന് ഇന്ത്യ ഈ പദ്ധതിയുമായി മുന്നോട്ടു പോകണം എന്നു വാദിക്കുന്നവരും ഉണ്ട്. ഭാവിയിൽ ചൈനയുമായി ഉണ്ടാകുന്ന തർക്കങ്ങളിൽ, ഇപ്പോൾ ഹോർമൂസ് കടലിടുക്കിൽ ഇറാൻ വിലപേശൽ നടത്തുന്നതുപോലെ ഇന്ത്യയ്ക്കും നിക്കോബാർ ദ്വീപിന്റെ തെക്കുകിഴക്കൻ തീരത്തുള്ള ഗലാത്തിയ ബേയിലെ ഇന്ത്യയുടെ സൈനിക സാന്നിദ്ധ്യം ഉപയോഗിച്ച് ചൈനയെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ഒരു വാദം. ഇത് എത്രത്തോളം പ്രായോഗികമാണ് എന്നതാണ് പ്രശ്നം. ഒന്നാമതായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും 1400 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന ദ്വീപിൽ നിന്നു കൊണ്ട് ചൈനപോലെ ലോകത്തിലെ ഒരു വമ്പൻ സൈനിക ശക്തിയെ എത്രത്തോളം പ്രതിരോധിക്കാൻ കഴിയും എന്നതും ചൈനയ്ക്ക് മറ്റ് വഴികളിലൂടെ പ്രത്യേകിച്ചും ഇൻഡോനേഷ്യയുടെ നോർത്ത് സുമാത്ര ദ്വീപിന്റെ സമുദ്രാതിർത്തി വഴിയോ നോർത്ത് സൗത്ത് സുമാത്ര ദ്വീപുകളുടെ ഇടയിലുള്ള ജക്കാർത്താ കടലിടുക്ക് വഴി മലാക്കാ ഉൾക്കടലിലേക്കു പ്രവേശിക്കാൻ കഴിയുമെന്നിരിക്കെ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് അറിയേണ്ടിയിരിക്കുന്നു.

ഇത്രയേറെ പാരിസ്ഥിതികമായ തടസ്സങ്ങളും എതിർപ്പുകളും ഉണ്ടായിട്ടും എന്തുകൊണ്ട് കേന്ദ്ര സർക്കാർ ഈ പദ്ധതിയു മായി മുന്നോട്ടുതന്നെ പോകുന്നു? ഇതിന്റെ പിന്നിൽ സാമ്പത്തികമായും രാഷ്ട്രീയമായും ചില താൽപ്പര്യങ്ങൾ ഇല്ലേ എന്നു ന്യായമായും സംശയിച്ചു പോകും. 96000 കോടി രൂപയോളം മുതൽ മുടക്ക് വേണ്ടിവരുന്ന ഈ ബൃഹത് പദ്ധതിയുടെ നിർമ്മാണ പ്രവർത്ത നങ്ങൾ നടത്തുന്നതിന് ഇപ്പോൾ താല്പര്യമറിയിച്ച് മുന്നോട്ട് വന്നിരി ക്കുന്നത് അദാനി ഗ്രൂപ്പ് ആണ്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കു കളിൽ നിന്ന് അനായാസമായി നൂറ് ശതമാനം തുകയും സമാഹരിക്കാൻ കഴിയുന്നതും പാരിസ്ഥിതികമായ തടസ്സവാദങ്ങളേയും മറ്റും അനാ യാസം മറികടക്കാനും സർക്കാർ സംവിധാനങ്ങളുടെ നിർലോഭമായ സഹായം ലഭ്യമാകുന്നതിനും ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ അദാനിക്കു മാത്രമേ കഴിയൂ. അതുകൊണ്ട് അദാനി ഗ്രൂപ്പു തന്നെയായിരിക്കും ഇതിന്റെ നിർമ്മാണ ജോലികൾ നടത്തുക എന്നത് ഏതാണ്ട് തീർച്ചയാണ്. മോദിജിയോടൊപ്പം വളർന്ന് ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ അതിസമ്പ ന്നരിൽ ഒരാളായി മാറിയ അദാനി യുടെ സാമ്പത്തിക പിന്തുണ മോദിജിക്കും ഭരണകക്ഷിക്കും മറക്കാനോ ഒഴിവാക്കാനോ കഴിയു ന്നതല്ല. മോദിജിയുടെ രാഷ്ട്രീയ പിന്തുണ അദാനിക്കും ഒഴിവാക്കാൻ കഴിയില്ല.

രണ്ടാമതായി ചൈനയെന്ന ശത്രുവിന്റെ ബംഗാൾ ഉൾക്കടലി ലേയും ഇന്ത്യൻ മഹാസമുദ്രത്തി ലേയും ആധിപത്യത്തെ പ്രതിരോധിക്കുന്നതിനുള്ള മോദി സർക്കാരിന്റെ ധീരമായ നടപടി എന്ന് ഈ പദ്ധതിയെക്കുറിച്ചുള്ള മോദിഭക്തരുടെ ആഖ്യാനം. ഇതിനെതിരെ നിലപാടെടുക്കുന്ന രാഷ്ട്രീയ നേതൃത്വത്തേയും മാധ്യമങ്ങളേയും രാജ്യദ്രോഹികൾ, ചൈനാ ചാരൻ എന്ന പട്ടം ചാർത്തി പ്രതിരോധിക്കാനും എളുപ്പമാകും. ഈ അഭിനവ ചാണക്യതന്ത്രമാണ് ഈ പദ്ധതിയുടെ പിന്നിൽ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. അതുകൊണ്ടു തന്നെയാണ് പരിസ്ഥിതിക്കു വിനാശകരമായ ഈ പദ്ധതി മുന്നോട്ടു തന്നെ പോകും എന്ന് ഭയപ്പെടുന്നത്.

  • (കേരളത്തിലെ സർക്കാർ വിദ്യാലയത്തിൽ ദീർഘകാലം അധ്യാപകനായിരുന്നു ലേഖകൻ. തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഐ സി ടി പഠന പരിശീലന വിഭാഗമായ ഐടി@സ്കൂളിൽ അധ്യാപകപരിശീലകനായും, എറണാകുളം ജില്ലയുടെ കോഡിനേറ്ററായും എറണാകുളത്തുള്ള അധ്യാപക പരിശീലനകേന്ദ്രത്തിന്റെ മുഖ്യചുമതലക്കാരനായും പ്രവർത്തിച്ചിട്ടുണ്ട്.)

josephantony@gmail.com

അറുപതാമത് ആഗോള സാമൂഹ്യ സമ്പർക്ക മാധ്യമ ദിനാചരണം ആചരിച്ചു

ഡിജിറ്റൽ ശീലങ്ങളെ കുറിച്ച് കുട്ടികൾക്കായി സെമിനാർ

വി. യോഹന്നാൻ - Chap.10 [1of2]

വിശുദ്ധ ജോണ്‍ ഒന്നാമന്‍ മാര്‍പാപ്പ (526) : മെയ് 18

വിശുദ്ധ പാസ്‌കല്‍ ബെയ്‌ലോണ്‍ (1540-1592) : മെയ് 17