നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഒരു സെമിത്തേരിയും അകത്തെ ചാപ്പലും പൊളിച്ചുനീക്കണ മെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീക ളുടെ ഒരു സമൂഹത്തെ പ്രകോപി തരായ ഒരു ആൾക്കൂട്ടം വളയു മ്പോൾ, വിഷയം ഭൂമിയെയോ നിർമ്മാണത്തെയോക്കുറിച്ചുള്ള തർക്കത്തിനപ്പുറത്തേക്ക് നീളുന്നു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ല യിലെ ബാരാസത് എന്ന പട്ടണ ത്തിൽ ഓക്സിലിയം സിസ്റ്റേഴ്സിന് (FMA) നേരെ ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ സംഭവം, മതസ്വാതന്ത്ര്യം എന്ന ഭരണഘടനാവാഗ്ദാനം എത്രത്തോളം എളുപ്പത്തിൽ ഭീഷണിയിലാകാം എന്നതിന്റെ ആശങ്കാജനകമായ ഓർമ്മ പ്പെടുത്തലാണ്.
ഒരു സെമിത്തേരി എന്നത് വെറുമൊരു ഭൂമി മാത്രമല്ല. ക്രിസ്ത്യാനികളെ സംബന്ധിച്ചിട ത്തോളം, മരണപ്പെട്ടവരെ ആദര വോടെയും പുനരുത്ഥാനത്തി ലുള്ള വിശ്വാസത്തോടെയും അടക്കം ചെയ്യുന്ന വിശുദ്ധമായ സ്ഥലമാണത്. ഒരു മതവിഭാഗ ത്തെ അവരുടെ വിശ്വാസത്തിന്റെ ഇത്തരം അടിസ്ഥാനപരമായ ആവിഷ്കാരങ്ങൾ ഉപേക്ഷിക്കണ മെന്നു ഭീഷണിപ്പെടുത്താനുള്ള ഏതൊരു ശ്രമവും, മതസ്വാത ന്ത്ര്യത്തോടുള്ള ഇന്ത്യയുടെ ഭരണഘടനാപരമായ പ്രതിബദ്ധ തയുടെ അന്തഃസത്തയ്ക്കുമേലുള്ള കടന്നാക്രമണമാണ്.
റിപ്പോർട്ടുകൾ പ്രകാരം, ഹിന്ദു ജാഗരണ മഞ്ച് സംഘടി പ്പിച്ചു എന്ന് പറയപ്പെടുന്ന അറുപതോളം പേരുള്ള ഒരു ആൾക്കൂട്ടം ഓക്സിലിയം സിസ്റ്റേഴ്സിന്റെ കോൺവെന്റിന് പുറത്ത് തടിച്ചുകൂടുകയും, പൂർത്തിയായിക്കൊണ്ടിരിക്കുന്ന സെമിത്തേരിയും ചാപ്പലും പൊളിച്ചുനീക്കാൻ സന്യാസിനീ സമൂഹത്തോട് ആവശ്യപ്പെടുക യും ചെയ്തു. ഭരണഘടനാധി ഷ്ഠിതമായ ഒരു ജനാധിപത്യ രാജ്യത്തിൽ ഇത്തരമാവശ്യങ്ങൾ ക്ക് ഇടമില്ല. ഒരാൾ മതപരമായ ഏതെങ്കിലും ആചാരത്തോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ല. നിയമവാഴ്ചയുള്ള ഒരു രാജ്യ ത്തിൽ, ഭൂമിയെയോ നിർമ്മാ ണാനുമതികളെയോ കുറിച്ചുള്ള തർക്കങ്ങൾ നിയമപരമായ ഭരണ-നീതിന്യായ പ്രക്രിയകളി ലൂടെയാണ് പരിഹരിക്കപ്പെടേ ണ്ടത്; അല്ലാതെ ഭീഷണികളിലൂ ടെയോ, പ്രകോപനങ്ങളിലൂടെ യോ, ആൾക്കൂട്ടത്തിന്റെ സമ്മർദ ത്തിലൂടെയോ ആകരുത്.
ബഹുസ്വരതയുടെയും സാംസ്കാരിക സഹവർത്തിത്വത്തിന്റെയും പ്രതീകമായാണ് പശ്ചിമ ബംഗാൾ പണ്ടുമുതലേ നിലകൊള്ളുന്നത്. ആ പാരമ്പര്യം അസഹിഷ്ണുതയ്ക്ക് ബലി നൽകരുത്. മതപരമായ വൈവിധ്യം സമൂഹത്തിന് ഒരു ഭീഷണിയല്ല; അത് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ്.
ഓക്സിലിയം സംഭവം ഒരു ഒറ്റപ്പെട്ട ആശങ്കയല്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ പശ്ചിമ ബംഗാളിലുടനീളം ക്രിസ്ത്യാനി കളെ ലക്ഷ്യമിട്ട് നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി ആക്രമണങ്ങളുടെയും ഭീഷണി കളുടെയും പശ്ചാത്തലത്തി ലാണ് ഇത് സംഭവിക്കുന്നത്. ഒന്നിച്ചു നോക്കുമ്പോൾ, ഈ സംഭവങ്ങൾ തങ്ങളുടെ വിശ്വാസ മനുസരിച്ച് ജീവിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം മാത്രം ആഗ്രഹിക്കുന്ന ഒരു സമൂഹത്തിനിടയിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു.
ഏറ്റവും അസ്വസ്ഥതയുണ്ടാ ക്കുന്ന സംഭവങ്ങളിലൊന്ന് നടന്നത് 2026 ജൂലൈ 5 നാണ്. സുഭാസ്ഗ്രാമിലെ (സോനാർപൂർ പൊലീസ് സ്റ്റേഷൻ, സൗത്ത് 24 പർഗാനാസ്) ബുരി ബോട്ട് താല പ്രദേശത്ത് നിർമ്മാണത്തിലി രുന്ന ഒരു പള്ളി ഒരു ആൾക്കൂട്ടം അടിച്ചുതകർത്തു. അക്രമികൾ മേൽക്കൂരയിലെ കുരിശുകൾ പൊളിച്ചുമാറ്റുകയും വാതിലു കൾക്ക് കേടുപാടുകൾ വരുത്തുകയും “ജയ് ശ്രീറാം” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. ഒരു പള്ളി എന്നത് വെറും ഇഷ്ടി കയും ചാന്തും മാത്രമല്ല; അത് വിശ്വാസികൾ ദൈവവുമായും തമ്മിൽതമ്മിലും കണ്ടുമുട്ടുന്ന ഒരു വിശുദ്ധ സ്ഥലമാണ്. അത്തരമൊരു സ്ഥലത്തിന് നേരെയുള്ള ആക്രമണം ഒരു സമൂഹത്തിന് മുഴുവൻ ഭീതിജനകമായ സന്ദേശമാണ് നൽകുന്നത്.
പശ്ചിമ മേദിനിപൂരിലെ പാൽബാരിയിൽ, ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ കൃതജ്ഞതാ പ്രാർഥനയും വിവാഹാഘോ ഷവും തീവ്രവാദികൾ തടസ്സപ്പെ ടുത്തി. സന്തോഷകരമായ ഒരു ചടങ്ങായിരിക്കേണ്ട ഒന്നിൽ പങ്കെടുത്ത ആരാധകർക്ക് നേരെ ആക്രമണവും ഭീഷണിയു മുണ്ടായി. പ്രാർഥനയ്ക്കായി സമാധാനപരമായി ഒത്തുകൂടാ നുള്ള സ്വാതന്ത്ര്യം ഒരു ജനാധി പത്യ സമൂഹത്തിന്റെ നിർണ്ണാ യക സവിശേഷതകളിൽ ഒന്നാണ്. ഒരു പൗരനും ഭയ ത്തിന്റെ നിഴലിൽ മതപരമായ ചടങ്ങുകൾ ആഘോഷിക്കേണ്ടി വരരുത്.
മുർഷിദാബാദിൽ അസ്വസ്ഥ തയുണ്ടാക്കുന്ന മറ്റൊരു സംഭവം അരങ്ങേറി. അവിടെ ഒരു ക്രിസ്ത്യൻ വിധവയെ അവരുടെ വിശ്വാസം ഉപേക്ഷിക്കാനും ഒരു ഹിന്ദു ക്ഷേത്രമാക്കി മാറ്റുന്നതി നായി അവരുടെ സ്വത്ത് വിട്ടു നൽകാനും സമ്മർദം ചെലു ത്തിയതായി റിപ്പോർട്ട് ചെയ്യപ്പെ ടുന്നു. ഇത് മതപരമായ ഭീഷണി പ്പെടുത്തൽ മാത്രമല്ല, ഓരോ വ്യക്തിക്കുമുള്ള മനസ്സാക്ഷി യുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണം കൂടിയാണ്. അതുപോലെ, ബാങ്കുറയിൽ നിന്നുള്ള റിപ്പോർട്ടുകൾ ഒരു പ്രൊട്ടസ്റ്റന്റ് പ്രാർഥനായോഗം തടസ്സപ്പെടുത്തിയതിനെ ക്കുറിച്ചും സമാധാനപരമായി പ്രാർഥനയിൽ ഏർപ്പെട്ടിരുന്ന ആരാധകരെ ഉപദ്രവിച്ചതിനെ ക്കുറിച്ചും വിവരിക്കുന്നു.
ഒരു ജനാധിപത്യത്തിന്റെ യഥാർത്ഥ അളവുകോൽ ഭൂരിപക്ഷം എത്രത്തോളം സുരക്ഷിതമായി ജീവിക്കുന്നു എന്നതല്ല, മറിച്ച് ന്യൂനപക്ഷങ്ങൾക്ക് എത്രത്തോളം ആത്മവിശ്വാസത്തോടെ അവരുടെ അവകാശങ്ങൾ വിനിയോഗിക്കാൻ കഴിയുന്നു എന്നതാണ്.
ഈ സംഭവങ്ങൾ സാഹചര്യ ങ്ങളിൽ വ്യത്യാസമുള്ളതാണെ ങ്കിലും, അവയ്ക്കെല്ലാം ഒരു പൊതു സ്വഭാവമുണ്ട്: ക്രിസ്ത്യാനികളെ അവരുടെ വിശ്വാസം സ്വതന്ത്ര മായി ആചരിക്കുന്നതിൽ നിന്ന് തടയാനുള്ള ശ്രമങ്ങൾ. വെവ്വേറെ നോക്കുമ്പോൾ, ഈ സംഭവങ്ങൾ പ്രാദേശികവും പരസ്പരബന്ധമില്ലാത്തതുമായി തോന്നാം. എന്നാൽ ഒന്നിച്ച് വീക്ഷിക്കുമ്പോൾ, അവ ഒരു മതന്യൂനപക്ഷത്തിനെതിരെ വർദ്ധിച്ചുവരുന്ന ശത്രുതയുടെ ആശങ്കാജനകമായ ഒരു രീതിയെ സൂചിപ്പിക്കുന്നു. അന്വേഷണ ങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ പോലും, ഭീഷണി കൾ ആവർത്തിച്ചുണ്ടാകുന്നു വെന്ന വാർത്തകൾ സ്വാഭാവിക മായും അരക്ഷിതാവസ്ഥ സൃഷ്ടി ക്കുകയും അടിസ്ഥാനസ്വാതന്ത്ര്യ ങ്ങൾ സംരക്ഷിക്കാനുള്ള പൊതുസംവിധാനങ്ങളുടെ കഴി വിന്മേലുള്ള ആത്മവിശ്വാസം തകർക്കുകയും ചെയ്യുന്നു.
ഒരു ക്രിസ്ത്യൻ സെമിത്തേരി നിലനിർത്താനുള്ള അവകാശം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. അടക്കം ചെയ്യൽ എന്നത് വെറുമൊരു സാംസ്കാരിക പാരമ്പര്യമല്ല, മറിച്ച് ക്രിസ്തീയ വിശ്വാസത്തിന്റെയും ആരാധന യുടെയും അവിഭാജ്യ ഘടക മാണ്. ഒരു സെമിത്തേരിയുടെ നിലനിൽപ്പിനെ ഭീഷണിപ്പെടു ത്തുന്നത് ആ വിശ്വാസത്തിന്റെ ഏറ്റവും വിശുദ്ധമായ ആവിഷ്കാര ങ്ങളിലൊന്നിൽ ഇടപെടുന്നതിന് തുല്യമാണ്. ഒരു മതസ്ഥാപനം നിയമപരമായ എല്ലാ ആവശ്യ കതകളും പാലിച്ചിട്ടുണ്ടെങ്കിൽ, അങ്ങനെയൊരു സെമിത്തേരി നിലനിൽക്കണമോ എന്ന് തീരുമാനിക്കാൻ ഒരു സ്വകാര്യ സംഘത്തിനും അധികാരമില്ല. മതപരമായ അവകാശങ്ങൾ നിർണ്ണയിക്കാൻ ആൾക്കൂട്ടങ്ങളെ അനുവദിക്കുന്നത് ഭരണഘടനാ ഭരണത്തിനു പകരം ഭീഷണി യുടെ ഭരണം സ്ഥാപിക്കുന്നതിന് ഇടയാക്കും.
ഉത്തരവാദിത്തം ഇപ്പോൾ പൂർണ്ണമായും സംസ്ഥാന സർക്കാരിനാണ്. പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ, മതസ്ഥാപനങ്ങൾക്കെതിരെ യുള്ള ഭീഷണികൾ, ആരാധന തടസ്സപ്പെടുത്തൽ എന്നിവയു മായി ബന്ധപ്പെട്ട പരാതികൾ ഉടനടി, നിഷ്പക്ഷമായി, സുതാര്യ മായി അന്വേഷിക്കണം. അക്രമ ങ്ങൾക്കും ഭീഷണികൾക്കും കാരണക്കാരായവർ, അവരുടെ രാഷ്ട്രീയ ബന്ധങ്ങളോ പ്രത്യയ ശാസ്ത്രപരമായ ചായ്‌വുകളോ നോക്കാതെ നിയമത്തിന്റെ പൂർണ്ണശക്തിക്കു കീഴ്പ്പെടണം. നീതി നടപ്പാക്കുക മാത്രമല്ല, അത് നടപ്പാക്കപ്പെട്ടതായി ജനങ്ങൾക്ക് ബോധ്യപ്പെടുകയും വേണം.
രാഷ്ട്രീയ നേതാക്കൾ വ്യക്തതയോടും സ്ഥിരതയോടും കൂടി സംസാരിക്കുകയും വേണം. ഏതൊരു മതവിഭാഗത്തിനെതിരെയുമുള്ള അക്രമവും അസന്ദിഗ്ദ്ധമായി അപലപിക്കപ്പെടണം. ഇരകളുടെ ഐഡന്റിറ്റി അനുസരിച്ച് തെരഞ്ഞെടുത്തുള്ള പ്രതിഷേധങ്ങൾ ഉണ്ടാകരുത്. ഒരു ക്ഷേത്രത്തിനും മോസ്കിനും ഗുരുദ്വാരയ്ക്കും ലഭിക്കുന്ന അതേ സംരക്ഷണം ഒരു ക്രിസ്ത്യൻ പള്ളിക്കും ലഭിക്കണം. ഭരണഘടനാ മൂല്യങ്ങൾ ഓരോ പൗരനോടും തുല്യമായ പരിഗണന ആവശ്യപ്പെടുന്നു.
ബഹുസ്വരതയുടെയും സാംസ്കാരിക സഹവർത്തിത്വത്തിന്റെയും പ്രതീകമായാണ് പശ്ചിമ ബംഗാൾ പണ്ടുമുതലേ നിലകൊള്ളുന്നത്. ആ പാരമ്പര്യം അസഹിഷ്ണുതയ്ക്ക് ബലി നൽകരുത്. മതപരമായ വൈവിധ്യം സമൂഹത്തിന് ഒരു ഭീഷണിയല്ല; അത് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ്. മറ്റെല്ലാ സമൂഹങ്ങളെയും പോലെ ക്രിസ്ത്യാനികളും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനം, രാഷ്ട്രനിർമ്മാണം എന്നിവയിൽ സംഭാവന നൽകുന്നുണ്ട്. ഭയമോ ഭീഷണിയോ കൂടാതെ ആ ദൗത്യം തുടരാനുള്ള സ്വാതന്ത്ര്യം അവർ അർഹിക്കുന്നു.
അതുകൊണ്ട് തന്നെ, ഓക്സിലിയം സിസ്റ്റേഴ്സുമായി ബന്ധപ്പെട്ട സംഭവം സർക്കാരിന് മാത്രമല്ല, ഭരണഘടനയിൽ വിശ്വസിക്കുന്ന ഓരോ പൗരനും ഒരു ഉണർത്തുപാട്ടാകണം. ഒരു ജനാധിപത്യത്തിന്റെ യഥാർത്ഥ അളവുകോൽ ഭൂരിപക്ഷം എത്രത്തോളം സുരക്ഷിതമായി ജീവിക്കുന്നു എന്നതല്ല, മറിച്ച് ന്യൂനപക്ഷങ്ങൾക്ക് എത്രത്തോളം ആത്മവിശ്വാസത്തോടെ അവരുടെ അവകാശങ്ങൾ വിനിയോഗിക്കാൻ കഴിയുന്നു എന്നതാണ്. ഒരു സെമിത്തേരി ഒരു ആൾക്കൂട്ടത്തിന്റെ ആക്രമണലക്ഷ്യമാകുമ്പോൾ, അവിടെ ആക്രമിക്കപ്പെടുന്നത് ഒരു ക്രിസ്ത്യൻ സ്ഥാപനം മാത്രമല്ല; ഓരോ ഇന്ത്യക്കാരനും അന്തസ്സോടെ ജീവിക്കാനും ആരാധിക്കാനും മരിക്കാനും കഴിയുമെന്ന ഭരണഘടനാപരമായ വാഗ്ദാനമാണ്. പശ്ചിമ ബംഗാൾ ഇതിനോട് നിശ്ചയദാർഢ്യത്തോടെ പ്രതികരിക്കണം. ആൾക്കൂട്ടഭരണത്തിന്മേൽ നിയമവാഴ്ച വിജയിക്കണം. എങ്കിൽ മാത്രമേ വിഭാവനം ചെയ്യപ്പെട്ട ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളാൻ ഭരണഘടനയ്ക്ക് കഴിയൂ, മതഭേദം നോക്കാതെ ഓരോ പൗരന്റെയും സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക എന്നതാണല്ലോ ആ ലക്ഷ്യം.