Todays_saint

കാരുണ്യ മാതാവ് : സെപ്തംബര്‍ 24

Sathyadeepam

കാരുണ്യമാതാവിന്റെ പേരില്‍ ഒരു സന്ന്യാസസഭ സ്ഥാപിതമായത് 1233-ല്‍ സ്‌പെയിനിലുള്ള ബാര്‍സിലോണയിലാണ്. വി. പീറ്റര്‍ നൊളാസ്‌കോ, വി. റെയ്മണ്ട് പെനിയാഫോര്‍ട്ട്, അരഗണിന്റെ രാജാവ് ജയിംസ് എന്നിവര്‍ ചേര്‍ന്നാണ് ഇതിന് ആരംഭം കുറിച്ചത്. സാരസന്‍ അടിമത്തത്തില്‍ നിന്ന് ക്രിസ്ത്യാനികളെ സ്വതന്ത്രരാക്കാന്‍ സാധിച്ചതിന് പരിശുദ്ധ മാതാവിനോടുള്ള നന്ദിപ്രകടനമായിട്ടാണ് ഈ പുതിയ സഭയ്ക്കു രൂപം കൊടുത്തത്. അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കാനായി ആളും അര്‍ത്ഥവുംകൊണ്ട് സഹായിക്കുകയാണ് ഈ സഭയുടെ ലക്ഷ്യം. സ്‌പെയിനിലും ഫ്രാന്‍സിലും ഈ സഭയ്ക്ക് പ്രചാരം ലഭിച്ചു. 1696-ല്‍ പോപ്പ് ഇന്നസന്റ് തകകക സാര്‍വ്വത്രിക സഭയില്‍ ഈ സഭയ്ക്ക് അംഗീകാരം നല്‍കുകയും ചെയ്തു.
തെറ്റായ സിദ്ധാന്തങ്ങളുടെ അധീനത്തിലായിപ്പോയ ഇംഗ്ലണ്ടിനെ രക്ഷിക്കാനായി കാരുണ്യമാതാവിന്റെ മാദ്ധ്യസ്ഥ്യം തേടിയിരുന്നു. സാത്താന്റെ അടിമത്തത്തില്‍ നിന്നു പാപികളെ മോചിപ്പിക്കാനും ശുദ്ധീകരണസ്ഥലങ്ങളില്‍ വേദന അനുഭവിക്കുന്നവരെ രക്ഷിക്കാനും കരുണയുടെ അവതാരമായ മാതാവിനെയാണ് വിശ്വാസികള്‍ അഭയം പ്രാപിക്കുന്നത്.

മേരി നമ്മുടെ ആത്മീയ മാതാവാണ്. അമ്മയ്ക്ക് മക്കളുടെ ആവശ്യങ്ങള്‍ അറിയാം… നമ്മെ സ്‌നേഹിക്കാന്‍, കുരിശില്‍ കിടന്നുകൊണ്ട് ഈശോ നിയോഗിച്ചത് മാതാവിനെയാണ്; നമ്മെ മാത്രം, എപ്പോഴും സ്‌നേഹിക്കാന്‍, നമ്മെ രക്ഷിക്കാന്‍. ക്രൂശിതനായ മകനെ ചൂണ്ടിക്കാണിച്ചുകൊണ്ട്, അമ്മ എപ്പോഴും നമ്മെ ആശ്വസിപ്പിക്കുന്നു.
പോപ്പ് ജോണ്‍ പോള്‍ II

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം